കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday 28 October, 2008

സിനിമയ്ക്കായി,ഒരുപകലത്രയും

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമാപ്രദര്‍ശനങ്ങള്‍ക്കും സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി ഒരു പകല്‍ മുഴുവനും മാറ്റിവെച്ചുകൊണ്ട് ആസ്വാദകരെത്തി.മികച്ച ചിത്രതിനുള്ള ദേശീയ അവാര്‍ഡ് നേടിയപ്രിയനന്ദനന്‍,മികച്ച നിരൂപകനുള്ള ദേശീയ അവാര്‍ഡ്നേടിയ ജി.പി രാമചന്ദ്രന്‍,മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്നേടിയ എം.ജി.ശശി, ഗാനരചയിതാവിനുള്ളപുരസ്ക്കാരംനേടിയ റഫീക് അഹമ്മത്,എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങാണ് സിനിമാ പ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും സംഗമവേദിയായത്.
ഒക്റ്റോബര്‍27വൈകുന്നേരം 4.00മണിക്ക് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എം.സി.രാജനാരായണന്‍,പരത്തുള്ളിരവിന്ദ്രന്‍,പ്രിയനന്ദനന്‍,എം.ജീ.ശശി,ജി.പി.രാമചന്ദ്രന്‍,റഫീക്അഹമ്മത് എന്നിവര്‍ സംസാരിച്ചു.പി.രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.വി.മോഹനകൃഷ്ണന്‍ സ്വാഗതവുംസി.എസ്.സോമന്‍ നന്ദിയും പറഞ്ഞു.

കാലത്ത്9.30മുതല്‍ ആരംഭിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍എം.ജി ശശി സംവിധാനം ചെയ്ത ലഘുചിത്രങള്‍(മഹാത്മാ അങ്ങയോട്,നിഴല്‍ രൂപം,ഒളിച്ചേകണ്ടേ,കനവുമലയിലേക്ക്)പ്രദര്‍ശിപ്പിച്ചു.ഉച്ചക്ക് 12.00ന്എടപ്പള്‍ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വിദ്യാര്‍ഥികള്‍നിര്‍മ്മിച്ച ‘കുടനന്നാക്കനുണ്ടോ’എന്നലഘു ചിത്രവും ഇതോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

എം.ജി ശശി സംവിധാനം ചെയ്ത ഈവര്‍ഷത്തെ 5 സംസ്ഥാന അവാര്‍ഡുകള്‍ നേടിയ‘അടയാളങ്ങള്‍‘ഉച്ചക്ക് ശേഷം2.00മണിക്കും പ്രദര്‍ശിപ്പിച്ചു.

സിനിമയെക്കുറിച്ചുള്ള ഗൌരവമായ ചിന്തകള്‍ക്കായി ചെലവിട്ട സാര്‍ത്ഥകമായ ഒരു പകലായിരുന്നു അത്.

പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

1 comment:

Dinkan-ഡിങ്കന്‍ said...

“കങ്കാണി“കൾ മാത്രമായിത്തീരുന്ന ഈ ലോകത്ത് അവശേഷിക്കുന്ന “കാണി”കൾക്കായുള്ള ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ