കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday 26 September, 2010

പാ(paa)യുടെ പ്രദര്‍ശനം

ഒക്‌ടോബര്‍ 3, കാലത്ത്‌ 9.30 മുതല്‍
ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍

പാ Paa
ഹിന്ദി/135 മി/2009
സംവിധാനം: ആര്‍. ബാലകൃഷ്‌ണന്‍
അഭിനയിച്ചവര്‍: അമിതാബ്‌ ബച്ചന്‍, അഭിഷേക്‌ ബച്ച്‌ന്‍, വിദ്യാ ബാലന്‍....
മികച്ച നടനുള്ള 2009 ലെ ദേശീയ അവാര്‍ഡ്‌ അമിതാബ്‌ബച്ചന്‌ നേടിക്കൊടുത്ത ചിത്രമാണിത്‌. മികച്ച സഹനടി, മികച്ച ഹിന്ദി ചിത്രം, മെയ്‌ക്കപ്പ്‌ എന്നിവക്കുള്ള അവാര്‍ഡുകളും ഈ ചിത്രത്തിനായിരുന്നു. വിദ്യാബാലന്‌ ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു.
പ്രോജേരിയ എന്ന ജനിതക വൈകല്യത്തിനു വിധേയനായ 12 വയസ്സുകാരനായ `ഓറ' എന്ന കുട്ടിയുടെ കഥയാണിത്‌. ബുദ്ധിശാലിയായ കുട്ടിയാണ്‌ ഓറ. പന്ത്രണ്ടുവയസ്സിന്റെ മനസ്സും 60 വയസ്സിന്റെ ശരീരവുമാണവന്‌. അവന്റെ അമ്മ വിദ്യ ഗൈനക്കോളജിസ്റ്റാണ്‌. പിതാവ്‌ അമോല്‍ രാഷ്‌ട്രീയക്കാരനും. എന്നാല്‍ പിതാവിനെക്കുറിച്ചുള്ള വിവരം അമ്മ അവനില്‍ നിന്ന്‌ മറച്ചുവെക്കുകയാണ്‌. ഓറയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഗര്‍ഭഛിദ്രത്തിന്‌ അയാള്‍ നിര്‍ബന്ധിച്ചതാണ്‌ കാരണം. ഓറ മകനാണെന്നറിഞ്ഞ പിതാവ്‌ അവന്റെ ഒപ്പം നില്‍ക്കുന്നു. അവന്റെ ആരോഗ്യം പതിമൂന്നാം ജന്മദിനത്തോടെ കൂടുതല്‍ ക്ഷയിക്കുന്നു. എങ്കിലും അച്ഛനമ്മമാരെ യോജിപ്പിലെത്തിക്കാന്‍ അവനാവുന്നു. അവസാനവാക്കുകളായി മാ, പാ എന്നു പറഞ്ഞ്‌ അവന്‍ മരണത്തിനു കീഴടങ്ങുന്നു.paa യുടെtrailor ഇവിടെ:http://www.youtube.com/watch?v=_rBqOVWWuzw

Thursday 16 September, 2010

കുട്ടിസ്രാങ്കിന് ദേശീയ പുരസ്കാരം

2009ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മലയാളത്തിന് മൊത്തം 13 ദേശീയ അവാര്‍ഡുകള്‍.മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണകമലം ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘കുട്ടിസ്രാങ്കി‘നാണ്.ഛായഗ്രഹണം(അഞ്ജലിശുക്ല-കുട്ടിസ്രാങ്ക്),തിരക്കഥ(ഹരികൃഷ്ണന്‍,പി.എഫ്.മാത്യൂസ്-കുട്ടിസ്രാങ്ക്)വസ്ത്രാലങ്കാരം(ജയകുമാര്‍-കുട്ടിസ്രാങ്ക്.),പശ്ചാത്തലസംഗീതം(ഇളയരാജ-പഴശ്ശിരാജ),ശബ്ദലേഖനം(റസൂല്‍ പൂക്കുട്ടി-പഴശ്ശിരാജ),ബാലചിത്രം(ശിവന്‍-കേശു),നിരൂപക പുരസ്കാരം(സി.എസ്.വെങ്കിടേശ്വരന്‍)എന്നിവയാണ് മലയാളത്തിന് ലഭിച്ച പ്രധാന അവാര്‍ഡുകള്‍.കുട്ടിസ്രാങ്കിനെക്കുറിച്ച് കൂടുതല്‍ ഇവിടെ

Monday 13 September, 2010

സ്വര്‍ണ്ണലതയ്ക്ക് ആദരാഞലികളോടെ..

സ്വര്‍ണ്ണലതയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘കറുത്തമ്മ’യിലെ ഗാനം:http://www.youtube.com/watch?v=P7Ldrtz38Os&feature=related

Wednesday 1 September, 2010

പത്മരാജന്‍ ചലച്ചിത്രോത്സവം.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലക്കും സംവിധായകനെന്ന നിലക്കും മലയാള സനിമാ ഭാവുകത്വത്തെ പരിവര്‍ത്തനവിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളിലാരംഭിക്കുന്ന മലയാളത്തിലെ നവസിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാതസൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.
പെരുവഴിയമ്പലമാണ്‌ (1978) പ്രഥമചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും, മികച്ചപ്രാദേശിക സിനിമക്കുള്ള  ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാരംഗത്തെത്തുന്നത്‌. അവസാനചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍ (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതുവരെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്തെന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പന്‍ബലമാണ്‌ എം.ടി.യെപ്പോലെ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. `നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972) ലഭിച്ചു.
`കാണി' ഇപ്രാവശ്യം പത്മരാജന്‍ സംവിധാനം ചെയ്‌ത ഏതാനും ആദ്യകാല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ്‌ മേനോന്‍ സംവിധാനം ചെയ്‌ത `കടല്‍ക്കാറ്റിന്‍ ഒരു ദൂത്‌' എന്ന ഡോക്യുമെന്ററിയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും. പത്മരാജന്‍ എന്ന പ്രതിഭക്കുവേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പംനിങ്ങളുമുണ്ടാവണം. സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.                                                 




9.30 പെരുവഴിയമ്പലം/1979/95മി
അശോകന്‍,ഗോപി,അസീസ്,കെ.പി.എ.സി.ലളിത..
11.00 കടല്‍ക്കാറ്റില്‍ ഒരു ദൂത്/2009/81മി
2.00 കള്ളന്‍ പവിത്രന്‍/1981/110മി
അടൂര്‍ ഭാസി,ഗോപി,നെടുമുടി വേണു..
4.00 നവമ്പറിന്റെ നഷ്ടം/1982/131മി
മാധവി,പ്രതാപ് പോത്തന്‍,സുരേഖ..

Padmarajan: A Loss in January

[Malayalam Movie director and writer 1945 - 1991]

Padmarajan died in a cold January, untimely. He was in a hotel at calicut, in the middle of a celebration of his latest film Njaan Gandharvan (I, the celestial enchanter), in 1991. It was as if audience of the show was subjected to a dismayed silence, and the show was stalled. I for one who had just begun waking upto adolescence and the charm of his creative genius, felt the void, instantly. More...