കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday 6 March 2012

‘അഗ്നിരേഖ’/‘ഓപ്പ’ പ്രദര്‍ശനം


അങ്ങാടിപ്പുറം ബാലകൃഷ്ണനും എ.വി.കുട്ടിമാളു അമ്മയും അനുസ്മരിക്കപ്പെടുന്നു.
വള്ളൂവനാട്ടില്‍ ജനിച്ചു ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന രണ്ടു മഹത് ജീവിതങ്ങളെക്കുറിച്ചുള്ള അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും എടപ്പാളില്‍ വെച്ചു നടക്കുന്നു.‘ഓപ്പ’ എന്ന പേരില്‍ അറിയപ്പെട്ട ആനക്കര വടക്കത്ത് കുട്ടി മാളു അമ്മയെക്കുറിച്ചുള്ള ‘ഓപ്പ’ ,അടിയന്തിരാവസ്ഥക്കാലത്ത് രക്തസാക്ഷിത്വം വരിച്ച അങ്ങാടിപ്പുറം ബാലകൃഷ്ണനെക്കുറിച്ചുള്ള ‘അഗ്നിരേഖ’ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും അനുസ്മരണവുമാണ് നടത്തുന്നത്.ജനകീയ പങ്കാളിത്തത്തോടെ സിനിമാ നിര്‍മ്മാണമെന്ന ജോണ്‍ അബ്രഹാമിന്റേയും ’ഒഡേസ്സ’ യുടെയും ലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് ‘ അഗ്നിരേഖ’ യുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ഒഡേസ്സ സത്യനാണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.’ ഓപ്പ’ യുടെ തിരക്കഥ നോവലിസ്റ്റ് നന്ദന്റേതാണ്.പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ചിത്രം മേലില രാജശേഖറാണ് സംവിധാനം ചെയ്തിട്ടുള്ളത്.
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9ന് വൈകുന്നേരം 5 മണിക്ക് എടപ്പാള്‍ പട്ടാമ്പി റോഡില്‍ നടക്കുന്ന പരിപാടിയില്‍ ഒഡേസ്സ സത്യന്‍,ആലങ്കോട് ലീലാ കൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പത്മനാഭന്‍,പി.പി.രാമചന്ദ്രന്‍,അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ മകന്‍ മുരളീധരന്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.ചടങ്ങില്‍ വെച്ച് കാണി വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനവും നടക്കും.

                                             

Saturday 21 January 2012

‘സ്വപ്നാടനം’ വീണ്ടും

2012 ജനുവരി 26ന് വ്യാഴാഴ്ച കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍
എന്റ് ഓഫ് ദി ടൈം (End of the time)
നൗഫല്‍ ചെറായി/26 മി
മദ്യവിപത്ത് വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ദൃശ്യഭാഷയിലൂടെ വിലയിരുത്താനുള്ള ശ്രമം.
സിനിമ (Cinema) Marteaas/4mts.
നോര്‍വെയില്‍ 1966ല്‍ ജനിച്ച മാര്‍ത്തേയസ്സ് (Marteaas)ഫോട്ടോഗ്രാഫിയിലും സിനിമയിലും സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 
രുഗ്മിണി ചാറ്റര്‍ജി എന്ന ഭരതനാട്യം നര്‍ത്തകിയുടെ നടനത്തിലൂടെ ശരീരഭാഷയും വികാരങ്ങളും അര്‍ത്ഥങ്ങളും ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമമാണ് സംവിധായിക നടത്തുന്നത്.നര്‍ത്തകിയും കാണിയും സന്ധിക്കുന്ന ചില പൊതു ഇടങ്ങളെ സിനിമയുടെ സങ്കേതമുപയോഗിച്ച് കാട്ടിത്തരാനാണ് ശ്രമിക്കുന്നത്. പാശ്ചാത്യമായ കാഴ്ചയില്‍
പൗരസ്ത്യം എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു, അന്യരെ നാം എങ്ങനെ നോക്കുന്നു എന്നീ വസ്തുതകളുടെ അന്വേഷണവും ഇവിടെ നടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിശ്ശബ്ദസിനിമകളും പരീക്ഷണസിനിമകളു മാണ് ഇത്തരമൊരു സിനിമക്ക് പ്രചോദനമായതെന്ന് സംവിധായിക പറയുന്നു. ലളിതവും തീവ്രവും അതേ സമയം വ്യത്യസ്തവുമായ ഒരു ലഘുചിത്രം.
സ്വപ്നാടനം
 സംവിധാനം:കെ.ജി.ജോര്‍ജ്ജ്
മലയാള സിനിമയില്‍ വലിയൊരു ഗതിമാറ്റത്തിന് കാരണമായ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു പോരുന്നതാണ് സ്വപ്നാടനം. കെ.ജി. ജോര്‍ജ്ജിന്റെ പ്രഥമ സംവിധാന സംരംഭമാണിത്. നിര്‍മ്മാതാവായ ശ്രീ. ടി. മുഹമ്മദ് ബാപ്പു മാറഞ്ചേരിക്കാരനാണ്.(അദ്ദേഹവുമായുള്ള അഭിമുഖം കാണി വാര്‍ഷികപ്പതിപ്പില്‍ വായിക്കാവുന്നതാണ്). 1976 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിനു ലഭിക്കുകയു മുണ്ടായി. തന്റെ ആദ്യസിനിമയെപ്പറ്റി ശ്രീ ജോര്‍ജ്ജ്:-

1975ലാണ് സ്വന്തം ചിത്രമെന്ന നിലയില്‍ 'സ്വപ്നാടന'ത്തെ കുറിച്ച് ആലോചിച്ചത്. മുംബൈക്കാരനായ മുഹമ്മദ് ബാപ്പു (പാഴ്‌സി) ആണ് സ്വപ്നാടനം നിര്‍മ്മിച്ചത്. അദ്ദേഹം എന്നെത്തേടിവരികയായിരുന്നു.  പുണെയില്‍ നിന്നുള്ള ബന്ധങ്ങളിലൂടെ യാണ് മലയാള സിനിമാ നിര്‍മ്മാണമെന്ന ആശയ വുമായി അദ്ദേഹമെത്തിയത്. മുംബൈവാസക്കാലത്ത്പരിചയ പ്പെട്ടിട്ടുള്ള പമ്മനാണ് സ്വപ്നാടന ത്തിന് തിരക്കഥയെഴുതിയത്. വെസ്‌റ്റേണ്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനായ പമ്മനെബാപ്പുവാണ് പരിചയപ്പെടുത്തിയത്. ധാരാളം എഴുതിയിരുന്ന പമ്മനെവായനക്കാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തിരക്കഥയെഴുതാന്‍ പമ്മന്‍ ചെന്നൈയില്‍ വന്നു. തിരുവനന്തപുരത്തും മദ്രാസിലുമായിരുന്നു ചിത്രീകരണം. അതൊരു നല്ല സിനിമയായി രുന്നില്ലെങ്കിലും എനിക്ക് മികച്ച സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നിപ്പിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. സൈക്കോഡ്രാമ ഇനത്തില്‍ പ്പെടുത്താവുന്ന സ്വപ്നാടനം വളരെ സങ്കീര്‍ ണമായ സ്ത്രീപുരുഷ ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കേണ്ടി വരുന്ന ഗോപി എന്ന യുവാവ് വിവാഹപൂര്‍വ പ്രണയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് മനോരോഗിയാ കുന്നതും അതിന്റെ അന്ത:സംഘര്‍ഷങ്ങളെ വിശകലന ത്തിന് വിധേയമാക്കുന്നതുമാണ് സ്വപ്നാടനത്തിന്റെ ഇതിവൃത്തം. നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വപ്നാടനം നേടി. നായിക വേഷം ചെയ്ത റാണി ചന്ദ്രക്ക് മികച്ച നടിക്കുമുള്ള അവാര്‍ഡും കിട്ടി.
(‘‘“സ്വപ്നാടനത്തിന് 1976ലെ മികച്ച പ്രദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും,സംസ്ഥാന അവാര്‍ഡുംലഭിച്ചു)’‘

Tuesday 29 November 2011

കാണി ചലച്ചിത്രോത്സവം സമാപിച്ചൂ.


പ്രിയനന്ദന്‍
കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ത്രിദിന ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ സമാപിച്ചു.സമാപനസമ്മേളനം സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.‘സ്വപ്നാടനം”എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.മുഹമ്മദ് ബാപ്പുവിനെ ചടങ്ങില്‍ ആദരിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.പി.രാജഗോപാലമേനോന്‍,വാസുദേവന്‍ അടാട്ട്,പി.എ.അഹമ്മദ്,ഇ.ഹൈദരാലി,വി.മോഹനകൃഷ്ണന്‍,വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.കുഞ്ഞുമുഹമ്മദ്
ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആദ്യ ദിവസം സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിച്ചു. മലയാള സിനിമയിലെ പ്രതിസന്ധികള്‍ക്ക് പുതിയ മികച്ച സിനിമകളുടെ സൃഷ്ടിയിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്ന്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പി.രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, തുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി പി.നന്ദകുമാര്‍, വാസുദേവന്‍ അടാട്ട്, എം.എ.രോഹിത്, കെ.വി. അബ്ദുള്‍ഖാദര്‍,അഷ്‌റഫ് കാട്ടില്‍, ഡോ:വി.മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സോമന്‍ ചെമ്പ്രേത്ത് നന്ദി രേഖപ്പെടുത്തി.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
    രണ്ടാം ദിവസം മലയാള സിനിമയിലെ സമകാലിക പ്രവണതകളെ ആസ്പദമാക്കി സെമിനാര്‍ നടന്നു. എം.സി.രാജനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പി.എം.കൃഷ്ണകുമാര്‍,എം.നാരായണന്‍ നമ്പൂതിരി,പി.കെ.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി മലയാളസിനിമ,ഇന്ത്യന്‍സിനിമ,ലോകസിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും:
 ഇവിടെയും:(http://www.facebook.com/media/set/?set=a.303983962955509.72760.100000317232437&type=1)

Sunday 20 November 2011

കാണി ചലച്ചിത്രോത്സവം



കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 25,26,27 തിയ്യതികളിലായി മൂന്നു ദിവസത്തെ ചലച്ചിത്രോത്സവം ചങ്ങരംകുളത്ത് വെച്ച് നടക്കുകയാണ് . കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.പ്രദര്‍ശനങ്ങള്‍ 25ന് കാലത്ത് 9.30 മുതല്‍ ആരംഭിക്കും.

ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി ശ്രീ.എ.പി.അനില്‍ കുമാര്‍ 25ന് വൈകുന്നേരം 4.00 മണിക്ക് നിര്‍വഹിക്കും.
   വിവിധ സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ.പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ,ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ,ജില്ലാ പഞ്ചായത് പ്രസിഡന്റ് ശ്രീമതി സുഹറ മമ്പാട്,പി.ടി കുഞ്ഞു മുഹമ്മദ്,വി.കെ ശ്രീരാമന്‍,ആലങ്കോട് ലീലാകൃഷ്ണന്‍എം.സി.രാജനാരായണന്‍,കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,കെ.എ.മോഹന്‍‌ദാസ്,പ്രേം ലാല്‍ എന്നിവരും പങ്കെടുക്കും.
  മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോക സിനിമ വിഭാഗങ്ങളിലായി മൊത്തം 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും ( വിശദ വിവരങ്ങള്‍ ഇതോടൊന്നിച്ചുണ്ട്).
പ്രദര്‍ശനങ്ങള്‍ ‘കാണി’ അംഗങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും മാത്രമായിരിക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. ഡെലിഗേറ്റ് ഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമായിരിക്കും.ക്ലാസ്സിക് സിനിമകള്‍ മുതല്‍, ഏറ്റവും പുതിയ പ്രവണതകള്‍ വരെ അനുഭവിക്കാന്‍ സാധ്യമാക്കുന്ന ഈ ചലച്ചിത്രോത്സവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.                  
Kesu/mal/74/Dir.Sivan Keshu lost his ability to talk and hear along with his mother when he was born. He 
was raised by his mater- nal uncle. Being quite mischievous, there was never ending complaints from the villagers. His uncle had no choice but to punish him, but to no avail. The only per- son who Keshu could reach out to was his distant rela- tive and the maid of the house, Devu. This was the time when Shalini, a teacher transferred to that village stared living with the family. Keshu did not spare her too from his mischief, but she did not complain to anyone, and instead started liking him. He reciprocated the affection shown to him and there was a gradual change in his behaviour. She encouraged him to take up drawing and even convinced his uncle to put him in a special school. When he wins an international award for his painting, 'The elephant and the Mahout', he becomes the darling of the whole village                                                                                                                                                                      Potraits in the Sea of Lies/Columbia/90min/Dir. Carlos Gaviria
Following the accidental death of their grandfather, Jairo and Marina decide to take a trip to recover the land from which they were displaced long ago. Jairo, a roving photographer and Marina, who has lost her memory and is mute, are cousins. Their travel in a beaten up old Renault that takes them from Bogota to the place on the coast where they were outcastes so many years ago. Each day they spend on their journey, they find themselves more and more haunted by their traumatic past. As soon as they arrive in their hometown, they are abducted by armed assailants. Jairo is injured while trying to escape. When Marina sees the ruins of her parents' house, she begins to remember the massacre that claimed the lives of her family. In the end, she receives the deed to the family home, but Jairo endangers Marina's life, and she has no option but to continue to fight the ghosts of the past.                          Zephyr/ Turkey/100min/Dir. Belma Bas

Standing on a hilltop in the Turkish countryside, you would assume 11-year-old Zephyr is staring boldly at the future; in fact, all she cares about is the past. Indifferent to the immense beauty that surrounds her, Zephyr’s thoughts are punctuated by departures.
Her mother, Ay, a globetrotting activist, has carved deep holes in her daughter’s emotional stability owing to her frequent absences. Left to the care of her stoic grandparents, Zephyr struggles with an unremitting sense of loss. With no father, and starved increasingly of her mother’s attention, she is stuck in pre-teen limbo, apprehensive of womanhood and unsure of her fledgling identity. At times, Zephyr seems willfully unfeeling. Friendships are shied away from and responsibilities shirked; she is constantly impressionable and plagued by insecurity. The only thing that comes full circle in Zephyr’s rickety world is the procession of day into night, imbuing this haunting film with a quietly hypnotic rhythm.
Will her mother ever show up? Zephyr is devastated by a false alarm, a young horticulturalist she sees at a distance. Unable to deal with the reality of her longing, Zephyr finds refuge in a sequence of dreams. She conjures images of her mother as smiling and supportive, but the audience sees something starker, an unsettling projection of a child’s loneliness. Sadly, Zephyr’s vision remains chimerical, until one day something happens….
Building on a coming-of-age story, director Belma Bas chooses the perfect moment to lift the lid on Zephyr’s psyche. What follows is both gripping and unexpected. Zephyr’s failure to develop any adult emotions, including the capacity for guilt, means there is no telling what she might do. Far more complex than its simple structure suggests, "Zephyr" is a mesmerizing mood piece that captures the inner life of a troubled child.

Wednesday 21 September 2011

സിനിമയും കവിതയും: കവിതാമത്സരം.

(സിനിമക്കമ്പം മൂത്തകാലം; പ്രപഞ്ചം സിനിമയായിക്കണുന്ന പ്രായം - രണ്ടാം സിനിമ കഴിഞ്ഞ പാതിരനേരത്ത് - കോഴിക്കോട് ഹോട്ടല്‍ വരാന്തയില്‍ വെച്ച് എഴുതി -  മരണത്തിന്റെ കാലൊച്ചപോലെ അകലെ കടലിരമ്പം.)

ഒട്ടുദൂരത്തെഴും, നാട്ടിന്‍പുറത്തുനി-
ന്നൊറ്റയ്ക്കു ഞാന്‍ പട്ടണവീഥിയില്‍!
വാരാശിപോലെയുണ്ടാള്‍ക്കൂട്ടമെങ്കിലു-
മാരെയും നേരില്‍പ്പരിചയമില്ല മേ!
വന്നിരിക്കുന്നിതാ ഞാനൊരു കോണിലി-
സ്സുന്ദരചിത്രപ്രദര്‍ശനം കാണുവാന്‍!


ലാക്കു വിട്ടുള്ളൊരിക്കൂക്കും വിളികളും
തിക്കും തിരക്കും സഹിക്കുവാന്‍ വയ്യ മേ
പറ്റില്ല; പോകട്ടെ കൂട്ടുകാരൊക്കെയു-
മൊറ്റയ്ക്കിരുന്നിസ്സിനിമ കാണട്ടെ ഞാന്‍!
സം‌പാദിതദീപകുംഭാദ്യലങ്കാര-
സംഭാവിതം ചിത്രഗംഭീരമന്ദിരം!
ചേതോഹരമിതു കൃത്രിമമെങ്കിലും
നൂതനമെറെപ്പുരാതനമാകിലും!
............................................
[സിനിമ കഴിഞ്ഞാല്‍-പി.കുഞ്ഞിരാമന്‍ നായര്‍(1947)]
ആറുപതിറ്റാണ്ടുകള്‍ക്കുമുന്‍പ് പി.കുഞ്ഞിരാമന്‍ നായര്‍ എഴുതിയ കവിതയില്‍ നിന്നാണിത്.അക്കാലത്ത് സിനിമാപ്രദര്‍ശനങ്ങള്‍ കേരളത്തില്‍ അത്ര വ്യാപകമായിരുന്നില്ല.
അതിനുശേഷം സിനിമയും അനുബന്ധ മേഖലകളും അനുഭവാഖ്യാനങ്ങളായിട്ടുള്ള നിരവധി കവിതകള്‍ മലയാളത്തിലെഴുതപ്പെട്ടിട്ടുണ്ട്. അത്തരം കവിതകളുടെ ഒരു സമാഹാരം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. മലയാളത്തിലെഴുതപ്പെട്ട സിനിമാസംബന്ധിയായ എല്ലാ മികച്ച കവിതകളുടേയും ഒരു സമാഹാരമായിരിക്കണം അതെന്നു താല്പര്യമുണ്ട്. പ്രസ്തുത സമാഹാരത്തിലുള്‍പ്പെടുത്തേണ്ടതായ കവിതകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സാധ്യമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ ഒരു പകര്‍പ്പ് അയച്ചുതരുവാനും എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ ഇമെയിലായും ഫോണ്‍ വഴിയും അറിയിക്കാം.

ഇതൊടൊപ്പം സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവത്തെ പ്രമേയമാക്കി ഒരു കവിതാ മത്സരവും സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. മറ്റു നിബന്ധനകളൊന്നുമില്ല. കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 നവംബര്‍ 30.മേല്‍ വിലാസം(ഇ മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പരുമുള്‍പ്പെടെ) പ്രത്യേകം രേഖപ്പെടുത്താനപേക്ഷ. സമ്മാനാര്‍ഹവും തെരഞ്ഞെടുക്കപ്പെടുന്നതുമായ കവിതകള്‍ സമാഹാരത്തിലുള്‍പ്പെടുത്തുന്നതാണ്.

വിലാസം:
സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി,
ചങ്ങരംകുളം, പി.ഒ. നന്നംമുക്ക് - 679 575,
മലപ്പുറം ജില്ല
ഇ-മെയില്‍ : kaanimail@gmail.com
ഫോണ്‍ : 9447924898
കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ്, (www.kaanineram.blogspot.com) ഫേസ് ബുക്ക് (facebook.com/kaanifs) എന്നിവ കാണുക.
.

Sunday 18 September 2011

ജോണ്‍സണ്‍ സ്മൃതി സന്ധ്യ

2011 സെപ്തംബര്‍ 25 വൈകുന്നേരം 4.00 മണി-ചങ്ങരംകുളം റഗുലേറ്റഡ് മര്‍ക്കറ്റ്
ജോണ്‍സണ്‍ സ്മൃതി സന്ധ്യ
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി.
പങ്കെടുക്കുന്നവര്‍:ആലങ്കോട് ലീലാകൃഷ്നന്‍,റഫീക്ക് അഹമ്മത്,പി.പി.രാമചന്ദ്രന്‍,ഹരി ആലങ്കോട്,സുരേന്ദ്രന്‍ ആലങ്കോട്,ദേവരാജന്‍,സതീഷ് ബാബു,ശൈലേഷ്,ഗീത,ദാസന്‍,ലതചന്ദ്രമോഹന്‍,പ്രിയ...
അവതരണം:സംഗീത് ഓര്‍ക്കസ്ട്ര,തൃശ്ശൂര്‍.                                                                                                                                         ഏവര്‍ക്കും സ്വാഗതം

Thursday 8 September 2011

അനുസ്മരണം-ചിത്രപ്രദര്‍ശനം-സന്തൂര്‍ കച്ചേരി


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 13, 14 തിയ്യതികളിലായി ചങ്ങരംകുളം എം.വി. ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് സമാപനമായി. ആഗസ്ത് 13ന് വൈകുന്നേരം 4 മണിക്ക് കാണി ഫിലിം സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും, ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഐ.ഷണ്മുഖദാസ്
 ഹരി ആലങ്കോട്, കെ.കെ. ബാലന്‍ മാസ്റ്റര്‍,  അടാട്ട് വാസുദേവന്‍,  മംഗലത്തേരി നാരായണന്‍ നമ്പൂതിരി, വി. മോഹനകൃഷ്ണന്‍, പി. രാജഗോപാലമേനോന്‍,  സോമന്‍ ചെമ്പ്രേത്ത്, പി.കെ.ജയരാജന്‍, മോഹന്‍ ആലങ്കോട്, ശ്രീ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് 'കാണി' വാര്‍ഷിക ജനറല്‍ബോഡി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അംഗീകരിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഒ.കെ.ജോണി
എം. എഫ്. ഹുസൈന്‍ ചിത്രങ്ങളുടെ പ്രിന്റുകള്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി എന്നിവരുടെ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രസന്ന വിത്തനഗെ സംവിധാനം ചെയ്ത 'ആകാശ കുസുമം' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.ആഗസ്ത് 14 കാലത്ത് 10 മണി മുതല്‍ ചിത്ര പ്രദര്‍ശനം നടന്നു. വൈകുന്നേരം 3 മണിക്കു ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍, ഐ. ഷണ്മുഖദാസ്, ഒ.കെ. ജോണി, കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ശ്രീ. കെ.സി. എസ്. പണിക്കരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തെയും ഈയിടെ അന്തരിച്ച എം.എഫ്. ഹുസൈനെയും അനുസ്മരിച്ച് ശ്രി. കെ.യു. കൃഷ്ണകുമാറും (പ്രിന്‍സിപ്പാള്‍, ചുവര്‍ചിത്രകലാകേന്ദ്രം, ഗുരുവായൂര്‍), ചിന്ത രവിയെ അനുസ്മരിച്ച് ശ്രീ. ഒ.കെ. ജോണിയും, മണികൗളിനെ അനുസ്മരിച്ച് ശ്രീ. ഐ. ഷണ്മുഖദാസും പ്രഭാഷണങ്ങള്‍ നടത്തി.
ആലങ്കോട് ലീലാകൃഷ്ണന്‍
സന്തൂര്‍ വിദഗ്ധന്‍ പണ്ഡിറ്റ് ശിവകുമാര്‍ശര്‍മ്മയുടെ കേരളത്തിലെ ഏകശിഷ്യനായ ശ്രീ. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി തുടര്‍ന്ന് അരങ്ങേറി. ശ്രീ. കേദാര്‍നാഥ് തബലയില്‍ അകമ്പടിയേകി.
സന്തൂര്‍ കച്ചേരിക്കുശേഷം ചിന്ത രവി, (ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍) കെ.സി.എസ്. പണിക്കര്‍ (വര്‍ണ്ണ ഭേദങ്ങള്‍:കെ.സി.എസ്സും ചിത്രകലയും)    എന്നിവരെക്കുറിച്ചുള്ള ലഘു ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചു. അഡ്വ. പി. രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണന്‍ സ്വാഗതവും, സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഗൗരവപൂര്‍ണ്ണമായ ഒരു സദസ്സ് സാക്ഷ്യം വഹിച്ചു.
കെ.യു.കൃഷ്ണകുമാര്‍
സന്തൂര്‍ കച്ചേരി
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടേയും /  ഫേസ് ബുക്കിലും