കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Wednesday 30 September, 2009

വിലാപങ്ങള്‍ക്കപ്പുറം

ഒക്റ്റോബര്‍4ന് വൈകുന്നേരം4.45ന്
ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍

സംവിധാനം:ടി.വി.ചന്ദ്രന്‍

ഈ ചിത്രത്തെക്കുറിച്ചുള്ള രണ്ടു വ്യത്യസ്ത നിരൂപണങ്ങള്‍ ഇവിടെ വായിക്കുക

നിലപാടുകള്‍ ഉണ്ടായിരിക്കണം:എന്‍.പി.സജീഷ്

ദുരന്തം പല രൂപത്തിലും വരും. അത് ചിലപ്പോള്‍ ടി.വി. ചന്ദ്രന്റെ സിനിമയുടെ രൂപത്തിലാവും വരുക. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അല്ലെങ്കില്‍ പത്രമാപ്പീസിലെ പണി കഴിഞ്ഞ് കോരിച്ചെരിയുന്ന കര്‍ക്കിടകമഴയില്‍ വല്ല വറുത്ത കായും കൊറിച്ച് ടി.വി കണ്ടിരിക്കേണ്ട ഞാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 'വിലാപങ്ങള്‍ക്കപ്പുറം' കാണാന്‍ ഇറങ്ങിത്തിരിക്കില്ലല്ലോ......കൂടുതല്‍ >>>>

വിലാപങ്ങള്‍ക്കപ്പുറം:കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

‍നമ്മുടെ കുട്ടികള്‍ക്ക്‌ എന്തുപറ്റി? ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നാം പരസ്‌പരം പഴിചാരുകയും നിലവിളിക്കുകയും ചെയ്യന്നു. അപ്പോഴും സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ നിലനില്‌ക്കുന്നു. അത്‌ തീവ്രവാദമായാലും വാഹനാപകടമായാലും ദുര്‍നടത്തമായാലും ഒരുവിധത്തിലും പരിഹരിക്കുന്നില്ല. കണ്ണീര്‍കഥകളെഴുതിയും കുറ്റപ്പെടുത്തലിന്റെ കെട്ടഴിച്ചും പകലുകളും രാത്രികളും കടന്നുപോകുന്നു. ......കൂടുതല്‍ >>>>

Wednesday 16 September, 2009

തിരക്കഥാ രചനാ മത്സരം

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു.
നിബന്ധനകള്‍:
1.പരമാവധി 30 മിനുറ്റ് ദൈര്‍ഘ്യമുള്ള കഥാചിത്രങ്ങള്‍ക്കുള്ള തിരക്കഥകള്‍ ഫുള്‍സ്കാപ്പ് കടലാസിന്റെ ഒരു ഭാഗത്തു മാത്രം വൃത്തിയായി എഴുതിയതോ ഡി.ടി.പി. ചെയ്തതൊ ആയിരിക്കണം.
2. കേരളത്തിലെ ഹയര്‍ സെക്കന്ററി/കോളേജ് (സമാന്തര കലാലയങ്ങള്‍ ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍പങ്കെടുക്കാവുന്നതാണ്. പഠിക്കുന്ന സ്ഥാപനത്തിലെ തലവനില്‍ നിന്നുള്ള സാക്ഷ്യപത്രം രചനയോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.
3. പേരും വിലാസവും(വീട്ടു വിലാസവും ഫോണ്‍ നമ്പറും, ഇ-മെയില്‍ വിലാസമുള്‍പ്പെടെ) പ്രത്യേകം കടലാ സിലെഴുതി രചനയോടൊപ്പം അയക്കേണ്ടതാണ്. രചനയിലൊരിടത്തും പേരോ, മറ്റു വിവരങ്ങളോ രേഖപ്പെടു ത്താന്‍ പാടില്ല.
4. രചനകള്‍ മൌലികങ്ങളായിരിക്കണം. അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റു സാഹിത്യരൂപങ്ങളുടെ (നോവല്‍, കഥ, കവിത, ലേഖനം) തിരക്കഥാ രൂപങ്ങള്‍ പരിഗണിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥകൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തിരക്കഥകള്‍ സമര്‍പ്പിക്കാവുന്നതാണ്.
5. പ്രശസ്തരായ സിനിമാ നിരൂപകരും തിരക്കഥാ കൃത്തുക്കളുമടങ്ങുന്ന ഒരു സമിതിയായിരിക്കുംവിജയികളെ തീരുമാനിക്കുന്നത്.വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യപത്രവും നല്‍കുന്നതാണ്.. സമ്മാനാര്‍ഹര്‍ക്കു പുറമേ മികച്ച 25 തിരക്കഥാ കൃത്തുക്കളെയും ഉള്‍പ്പെടുത്തി തിരക്കഥാ ശില്പ ശാലയും പ്രസ്തുത തിരക്കഥകളെ ആസ്പദമാക്കി സിനിമാ നിര്‍മ്മാണവും സംഘടിപ്പിക്കുന്നതാണ്.
6. സമ്മാനാര്‍ഹമായതും തിരഞ്ഞെടുക്കപ്പെട്ടതുമായ തിരക്കഥകള്‍ കാണി ഫിലിം സൊസൈറ്റിയുടെബ്ലോഗിലോ, ബുള്ളറ്റിനിലോ, പുസ്തക രൂപത്തിലോ പ്രസിദ്ധീകരിക്കുന്നതിനും ചലച്ചിത്ര നിര്‍മ്മാണം നടത്തുന്നതിനും ഊള്ള അവകാശം ഫിലിം സൊസൈറ്റിക്കുണ്ടായിരിക്കും.
7. തിരക്കഥകള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2009 ഒക്ടോബര്‍ 31.
വിലാസം:
സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരംകുളം, നന്നമ്മുക്ക്(P.O), മലപ്പുറം ജില്ല, പിന്‍-679575
ഇ-മെയില്‍: kaanimail@gmail.com

Wednesday 9 September, 2009

മലയാളത്തിന് വീണ്ടും ദേശീയാംഗീകാരം

.2007ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലൂടെ മലയാ ളസിനിമ വീണ്ടും അംഗീകാരത്തിനര്‍ഹ മായിരിക്കുന്നു. മികച്ച സംവിധായകനായി അടൂര്‍ ഗോപാലകൃഷ്ണനും(നാലുപെണ്ണുങ്ങള്‍)സംഗീതസം വിധായകനായി ഔസേപ്പച്ചനും(ഒരേകടല്‍)തെരഞ്ഞടുക്ക പ്പെട്ടു.മികച്ച മലയാളചിത്രം‘ഒരേകട‘ലാണ്(ശ്യാമപ്രസാദ്). തമിഴ് ചിത്രമായ‘കാഞ്ചീവര‘മാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
താഴെ പറയുന്ന അവാര്‍ഡ് ജേതാക്കളും മലയാളികളാണ്:
ബി.അജിത്കുമാര്‍(എഡിറ്റിംഗ്‌‌‌:നാലുപെണ്ണുങ്ങള്‍)
സാബുസിറില്‍(കലാസംവിധാനം:ഓം ശാന്തിഓം)
പട്ടണം റഷീദ്(മേയ്ക്കപ്പ്:പരദേശി)
ജയരാജ്(മികച്ച ഫീച്ചര്‍ ഇതരചിത്രം:വെള്ളപ്പൊക്കത്തില്‍)
വിപിന്‍ വിജയ്(സ്പെഷ്യല്‍ ജൂറി അവാര്‍ഡ്:പൂമരം)
വി.കെ ജോസഫ്(ചലച്ചിത്ര നിരൂപണം)
നാലുപെണ്ണുങള്‍,ഒരേകടല്‍ എന്നീചിത്രങ്ങള്‍ ‘കാണി’മുന്‍പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.കാഞ്ചീവരം അടുത്തുതന്നെ പ്രദര്‍ശിപ്പിക്കുന്നതാണ്.
മികച്ച നിരൂപകനായിതെരഞ്ഞെടുക്കപ്പെട്ട വി.കെ.ജോസഫ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെയും സിനിമാനിരൂ പണങ്ങളിലൂടെയും ഗൌരവമുള്ള സിനിമകളുടെ പ്രചരണ ത്തിനായി നിരന്തരം യത്നിച്ച വ്യക്തിയാണ്.കേരളചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേരളഘടകം വൈസ് പ്രസിഡണ്ടുമാണ് അദ്ദേഹം.
അവാര്‍ഡ് ജേതാക്കള്‍ക്ക് ‘കാണി’യുടെ അഭിനന്ദനങ്ങള്‍