കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Monday 25 August, 2008

പ്രദര്‍ശനം:ഒറ്റക്കയ്യന്‍/ഇന്നലെ

2008 ആഗസ്റ്റ് 31 രാവിലെ 9.30 മുതല്‍ കൃഷ്ണ മൂവീസ് ചങ്ങരംകുളം


ഒറ്റക്കൈയ്യന്‍

ഗാനം, തിരക്കഥ, സംവിധാനം:ജി.ആര്‍.ഇന്ദുഗോപന്‍
ക്യാമറ: എം.ജെ.രാധാകൃഷ്ണന്‍
അഭിനയിച്ചവര്‍: അശോകന്‍ ,ഹരിശ്രീ അശോകന്‍,
അരുണ്‍,ടി.ജി.രവി,റാണി ബാബു





ഒറ്റപ്പെട്ടഒരുദ്വീപില്‍ഒറ്റരാത്രിയില്‍നടക്കുന്നസംഭവങളാണ് ഈചിത്രംആഖ്യാനംചെയ്യുന്നത്.ക്ലൈമാക്സ്ര്രംഗങ്ങള്‍യഥാര്‍ത്ഥമഴയില്‍തന്നെചിത്രീകരിച്ചിരിക്കുന്നുഎന്നതും ഈചിത്രത്തിന്റെ പ്രത്യേകതയാണ്. കൃത്യമായ സമയ ക്രമ(Realtimeformat)ത്തില്‍ സംഭവിക്കുന്ന രീതിയില്‍ പകര്‍ത്തിയിരിക്കുന്നുഎന്നതും ഈ ചിത്രത്തിന്റെസവിശേഷതകളിലൊന്നാണ്. ജീവിതത്തിലെ കാലവും സിനിമയിലെ കാലവും തമ്മില്‍ അന്തരമില്ല.
ജി.ആര്‍.ഇന്ദുഗോപന്‍
34 വയസ്സ്. കൊല്ലം സ്വദേശി. തിരുവനന്തപുരം മനോരമയില്‍ പത്ര പ്രവര്‍ത്തകന്‍. മലയാളത്തിലെ ആദ്യത്തെ ടെക്നോളജി നോവലായ ‘ഐസി'(Ice)ന്റെകര്‍ത്താവ്.ആറ്നോവലുകളുള്‍പ്പെടെപത്ത്പുസ്തകങ്ങള്‍ രചിച്ചു.ശ്രീനിവാസന്‍ നായകനായ ‘ചിതറിയവര്‍’എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചു. കുങ്കുമം നോവല്‍ അവാര്‍ഡ്, അബുദാബി ശക്തി, അശാന്‍ പ്രൈസ് തുടങ്ങിയ പുരസ്ക്കാരങ്ങള്‍.ഒറ്റക്കൈയ്യന്‍ 2007ലെ രണ്ട് സംസ്ഥാന ചലച്ചിത്രഅവാര്‍ഡ്കള്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ജേസി ഫൌണ്ടേഷന്‍ പുരസ്ക്കാരവും ലഭിച്ചു.



ഇന്നലെ


സംവിധാനം:ബൈജുചന്ദ്രന്‍





ശാന്തപി.നായരുടെജീവിതവുംസംഗീതാനുഭവങ്ങളുംരേഖപ്പെടുത്തുനഡോക്യുമെന്ററി.പാട്ടുകളുംസിനിമാക്ലിപ്പിങ്ങുകളുംഇടകലര്‍ത്തിഅവതരിപ്പിക്കപ്പെടുന്നഈ ചിത്രത്തിന്റെ ആഖ്യാനരീതി ഒര്‍മ്മകളുടെ പഴമയിലേക്കാനയിക്കുന്നതാണ്. വ്യക്തിയെ മാത്രം അവതരിപ്പിക്കുന്നതിന് പകരം കാലവും ചുറ്റുപാടുകളും കൂടി വ്യക്തമാക്കുന്ന ചിത്രീകരണ രീതി.
ശാന്ത.പി.നായരെക്കുറിച്ചുള്ള കൂടുതല്‍ വിവരങള്‍ ഇവിടെ.


ബൈജു ചന്ദ്രന്‍
1961ല്‍ ജനിച്ചു. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം(MCJ). 1984ല്‍ ന്യൂസ് &കറന്റ് അഫയേര്‍സ്പരിപാടിയുടെ പ്രൊഡ്യൂസറായി ദൂരദര്‍ശനില്‍ ചേര്‍ന്നു.അഹമ്മദാ ബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെഡവലപ്പ് മെന്റല്‍ & എജുക്കേഷണല്‍ കമ്മ്യൂണിക്കേഷന്‍ യൂണിറ്റില്‍ വെച്ച് ടെലിവിഷന്‍ പ്രൊഡക്ഷനില്‍ പരിശിലനം നേടി.1984മുതല്‍ 1999വരെ തിരുവനന്തപുരം ദൂരദര്‍ശനില്‍ വാര്‍ത്തയുടെയും വാര്‍ത്താധിഷ്ടിതപരിപാടികളുടെയുംചുമതലയുള്ള പ്രൊഡ്യൂസറായി ജോലി ചെയ്തു. 1000ത്തിലധികം വര്‍ത്താ ബുള്ളറ്റിനുകളും 200ല്‍പ്പരം വ്യത്യസ്തപരിപാടികളും നിര്‍മ്മിച്ചു/സംവിധാനം ചെയ്തു. ലൈവ് ഷോകള്‍,സംവാദ പരിപാടികള്‍, ഡൊക്യുമെന്ററികള്‍ക്വിസ്പരിപാടികള്‍, ടെലിഫിലിം തുടങ്ങി വിവിധ തരം പരിപാടികള്‍ സംവിധാനം ചെയ്തു. 1988ല്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി സമരത്തെ അധികരിച്ചു ചെയ്ത‘മാവൂര്‍‌‌‌‌‌‌‌‌‌- മനുഷ്യ മന:സാക്ഷിയുടെ മുന്‍പില്‍ ഒരു ചോദ്യചിഹ്നം’, ജനപ്രിയ സാഹിത്യം വിഷയമായ‘പൈങ്കിളിയുടെലോകത്തില്‍’ വാര്‍ത്താധിഷ്ടിത പരിപാടിയായ ‘വാര്‍ത്തകള്‍ക്കു പിന്നില്‍’തകഴി,ബഷീര്‍,ആര്‍ട്ടിസ്റ്റ്നമ്പൂതിരി,ദേവന്‍,കുഞ്ഞുണ്ണിമാഷ്,ഒ.വി.വിജയന്‍,എം.മുകുന്ദന്‍,പ്രേംനസീര്‍,അമിതാഭ്ബച്ചന്‍,കെ.പി.എ.സി.സുലോചന തുടങ്ങിനിരവധി വ്യക്തികളെക്കുറിച്ച് പോര്‍ട്രേറ്റ് ഡോക്യുമെന്ററികള്‍ ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള‘അടൂരിന്റെ സര്‍ഗ്ഗപ്രപഞ്ചം’ ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ചപൊങ്കുന്നം വര്‍ക്കിയെക്കുറിച്ചുള്ള‘കാലം കെടുത്താത്ത കനല്‍’തുടങ്ങിയവയാണ് മറ്റു പ്രധാന സൃഷ്ടികള്‍. കേരളാ രാഷ്ട്രീയ ചരിത്രത്തിലെ നക്സലേറ്റ് കാലഘട്ടത്തെ ആസ്പദമാക്കിയുള്ള‘നിണച്ചാലൊഴുകിയ നാള്‍വഴികള്‍’ 1998ല്‍ ഫ്രാന്‍സിലെസിയാറിറ്റ്സില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലും മുംബൈ ഇന്റെര്‍നാഷണല്‍ ഫിലിംഫെസ്റ്റിവെലിലും പ്രദര്‍ശിപ്പിച്ചു. കോവിലന്റെ പ്രശസ്ത കഥയെ ആസ്പദമാക്കിയുള്ള ‘ശകുനം’ എന്ന ടെലി ഫിലിംമികച്ച ചിത്രത്തിനുള്ള സ്വരലയ പുരസ്ക്കരം നേടി. 1999ല്‍ കൊഹീമ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറായി ചേര്‍ന്നു. 2000-2002ല്‍കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഫിലിം ഓഫിസറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു.2002-2004ല്‍ ഗുവാഹത്തി പ്രോഗ്രാം പ്രൊഡക്ഷന്‍ സെന്ററില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍.2004 മുതല്‍തിരുവനന്ത പുരം ദൂരദര്‍ശന്‍
കേന്ദ്രത്തില്‍ അതേ തസ്തികയില്‍ തുടരുന്നു.
ഭാര്യ:എഴുത്തുകാരിയും ആകാശവാണി ന്യൂസ് എഡിറ്ററുമായ കെ.എ.ബീന
മകന്‍:ചലച്ചിത്രത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഋത്വിക്.

Saturday 2 August, 2008

ടി.കെ.രാമചന്ദ്രനെ ഓര്‍ക്കാതിരിക്കുമ്പോള്‍

ഡോ.ടി.കെ രാമചന്ദ്രന്‍റെ മരണ വാര്‍ത്ത നമ്മുടെ അച്ചടി മാധ്യമങ്ങളും ദൃശ്യ മാ‍ധ്യമങ്ങളും കൈകാര്യംചയ്ത വിധം ആരേയും അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു. പ്രമുഖ അച്ചടി മാധ്യമങ്ങളില്‍ ചിലത്അങ്ങനെയൊരു വാര്‍ത്തയേ നല്‍കിയില്ല. ചെറു കോളം വാര്‍ത്തയിലൊതുങ്ങുന്നതായിരുന്നു മറ്റു ചിലമാധ്യമങ്ങളുടെത്. അദ്ദേഹത്തിന്റെ ധൈഷ്ണിക ജീവിതത്തിന്റെ ആഴമോ പ്രാഥമിക വിവരങ്ങളോവായനക്കാരെ അറിയിക്കാനുള്ള യാതൊരു പരിശ്രമവും അതിലുണ്ടായിരുന്നില്ല. അദേഹത്തിന്റെ സാംസ്ക്കാരിക ജീവിതത്തിന്റെ ആഴം മാധ്യമങ്ങളൊന്നും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോയതാകുമോ?ഉപരിപ്ലവ വായനക്കാരെ ആകര്‍ഷിക്കത്തക്കതല്ല ടി.കെ യുടെ ധൈഷണികത എന്ന് അവര്‍ വിലയിരുത്തിയതാകുമോ? മാതൃഭൂമി അദ്ദേഹത്തെ അനുസ്മരിച്ച് മുഖപ്രസംഗം എഴുതുകയുണ്ടായി.മലയാളം വാരിക അദ്ദേഹത്തിന്റെ നാനാവിധ പ്രവര്‍ത്തന മേഖലകളെ വിലയിരുത്തുന്നതില്‍പിശുക്ക് കാണിക്കുകയുണ്ടായില്ല. എങ്കിലും തീക്ഷ്ണവും ഗൌരവാവഹവുമായ പ്രതികരണങ്ങളുംവിലയിരുത്തലുകളും ഏറെയും പ്രത്യക്ഷപ്പെട്ടത് വിവിധ ബ്ലോഗുകളിലാണെന്ന് കാണാം. പലരുംവ്യക്തിപരമായ അടുപ്പവും ആദരവും പുലര്‍ത്തി ടി.കെ എന്ന വ്യക്തിയെയും സാംസ്ക്കാരികപ്രവര്‍ത്തകനെയും വിലയിരുത്തുകയുണ്ടായി. പത്രപ്രവര്‍ത്തകനും ടി.കെ യുമായി ഏറെ അടുപ്പം പുലര്‍ത്തുകയുംചെയ്ത എന്‍.പി.ചേക്കുട്ടി എഴുതി:
During those days he was experiencing serious health problems and he was admitted to the National Hospital in Kozhikode. I visited him there and Geetha showed me what the doctor had written on his papers: QUIT SMOKING NOW, it said in bold capital letters, as if the doctor was screaming at his patient. But TK continued to smoke his favorite cigarette in the bath-room, buying as much as half a dozen packets every time. And he did it often twice a day. But he was much more than a friend or the husband of a colleague to me. He was the philosopher and guide to our generation, the only Marxist among us with a thorough grounding and knowledge in the theory and practice of its world view, a wonderful teacher, a great writer and public speaker, an indefatigable fighter against the forces fascism and fundamentalism looming large in our times, a person who is absolutely and uncompromisingly secular, and much more. Now I am thinking about how TK will be remembered?I think ultimately he will be remembered as a Marxist who took left thinking in Kerala to new heights, introducing us to the in-depth and nuanced theoretical debates elsewhere in the world when our mainstream communist parties were reading nothing more than Stalin's books bought from the Russian stores, which are no more around. It was he who taught us Marxism was something more than what Stalin said it was and what those cheap books in those Soviet stores peddled it to be.
സിനിമാ നിരൂപകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രന്‍ ടി.കെ യെ ഇങ്ങനെ വിലയിരുത്തി:
സങ്കുചിത ചിന്താഗതിക്കാരും പരിമിതവിഭവരും പൈശാചികാത്മാക്കളുമായവരുടെ കൂട്ടായ്മയായ അധിനിവേശ പ്രതിരോധ സമിതിയിലെത്തിപ്പെട്ടതോടെ അദ്ദേഹത്തിന്റെ മരണം എന്ന ദുരന്തം നേരത്തെ തന്നെ സംഭവിച്ചു.
ദിലീപ് രാജ് ബ്രണ്ണന്‍ കോളേജിലെ അനുഭവങ്ങളിലൂടെ സഞ്ചരിച്ച് ഇങ്ങനെ അവസാനിപ്പിക്കുന്നു:
He was a lovable person. Perhaps a clicheyed expression, but when somebody (like me ) uses that cliché on somebody like TK, it encapsulates a whole history of intimate encounters.
ടി.കെ യുടെ സാംസ്ക്കാരിക വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു സിനിമാ നിരൂപണങ്ങളും ഡോക്യുമെന്ററി നിര്‍മ്മാണ സംരംഭങ്ങളുമെല്ലാം. വാണിജ്യ സിനിമകള്‍ക്കൊപ്പംസമാന്തരമെന്ന് നാം വിശേഷിപ്പിക്കുന്ന സിനിമകളും ഏതെല്ലാം തരത്തില്‍ വിപണി മൂല്യങ്ങളെഒളിപ്പിച്ച് വെക്കുന്നു എന്ന് അദ്ദേഹം കാണാതിരിക്കുന്നില്ല. ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിനുള്ള പരാജയമടഞ്ഞ ശ്രമവും ഇതില്‍ പെടുന്നു. ആനന്ദ് പട് വര്‍ദ്ധന്റെ “രാം കെ നാം” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മലപ്പുറം ജില്ലയില്‍നിരോധിച്ചപ്പോള്‍ അതിനെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ്ത്തിന്റെ മുന്‍ നിരയില്‍ ടി.കെഉണ്ടായിരുന്നതും ഇക്കാരണത്താലാണ്.
നമ്മുടെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ ഇനിയങ്ങോട്ടുള്ള ചുവടുകളിലോരോന്നിലും ടി.കെപ്രസരിപ്പിച്ച ഊര്‍ജത്തിന്റെ ബലം കൂടി ഉണ്ടാവാതിരിക്കില്ല.
ആദരാഞ്ജലികള്‍..............