കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Tuesday 29 November, 2011

കാണി ചലച്ചിത്രോത്സവം സമാപിച്ചൂ.


പ്രിയനന്ദന്‍
കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, കാണി ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ത്രിദിന ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ സമാപിച്ചു.സമാപനസമ്മേളനം സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.‘സ്വപ്നാടനം”എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.മുഹമ്മദ് ബാപ്പുവിനെ ചടങ്ങില്‍ ആദരിച്ചു.ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.പി.രാജഗോപാലമേനോന്‍,വാസുദേവന്‍ അടാട്ട്,പി.എ.അഹമ്മദ്,ഇ.ഹൈദരാലി,വി.മോഹനകൃഷ്ണന്‍,വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.കുഞ്ഞുമുഹമ്മദ്
ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആദ്യ ദിവസം സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിച്ചു. മലയാള സിനിമയിലെ പ്രതിസന്ധികള്‍ക്ക് പുതിയ മികച്ച സിനിമകളുടെ സൃഷ്ടിയിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്ന്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പി.രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍, തുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി പി.നന്ദകുമാര്‍, വാസുദേവന്‍ അടാട്ട്, എം.എ.രോഹിത്, കെ.വി. അബ്ദുള്‍ഖാദര്‍,അഷ്‌റഫ് കാട്ടില്‍, ഡോ:വി.മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സോമന്‍ ചെമ്പ്രേത്ത് നന്ദി രേഖപ്പെടുത്തി.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
    രണ്ടാം ദിവസം മലയാള സിനിമയിലെ സമകാലിക പ്രവണതകളെ ആസ്പദമാക്കി സെമിനാര്‍ നടന്നു. എം.സി.രാജനാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പി.എം.കൃഷ്ണകുമാര്‍,എം.നാരായണന്‍ നമ്പൂതിരി,പി.കെ.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി മലയാളസിനിമ,ഇന്ത്യന്‍സിനിമ,ലോകസിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും:
 ഇവിടെയും:(http://www.facebook.com/media/set/?set=a.303983962955509.72760.100000317232437&type=1)

Sunday 20 November, 2011

കാണി ചലച്ചിത്രോത്സവം



കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 25,26,27 തിയ്യതികളിലായി മൂന്നു ദിവസത്തെ ചലച്ചിത്രോത്സവം ചങ്ങരംകുളത്ത് വെച്ച് നടക്കുകയാണ് . കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം.പ്രദര്‍ശനങ്ങള്‍ 25ന് കാലത്ത് 9.30 മുതല്‍ ആരംഭിക്കും.

ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി ശ്രീ.എ.പി.അനില്‍ കുമാര്‍ 25ന് വൈകുന്നേരം 4.00 മണിക്ക് നിര്‍വഹിക്കും.
   വിവിധ സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ.പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ,ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ,ജില്ലാ പഞ്ചായത് പ്രസിഡന്റ് ശ്രീമതി സുഹറ മമ്പാട്,പി.ടി കുഞ്ഞു മുഹമ്മദ്,വി.കെ ശ്രീരാമന്‍,ആലങ്കോട് ലീലാകൃഷ്ണന്‍എം.സി.രാജനാരായണന്‍,കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,കെ.എ.മോഹന്‍‌ദാസ്,പ്രേം ലാല്‍ എന്നിവരും പങ്കെടുക്കും.
  മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോക സിനിമ വിഭാഗങ്ങളിലായി മൊത്തം 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും ( വിശദ വിവരങ്ങള്‍ ഇതോടൊന്നിച്ചുണ്ട്).
പ്രദര്‍ശനങ്ങള്‍ ‘കാണി’ അംഗങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും മാത്രമായിരിക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. ഡെലിഗേറ്റ് ഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമായിരിക്കും.ക്ലാസ്സിക് സിനിമകള്‍ മുതല്‍, ഏറ്റവും പുതിയ പ്രവണതകള്‍ വരെ അനുഭവിക്കാന്‍ സാധ്യമാക്കുന്ന ഈ ചലച്ചിത്രോത്സവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.                  
Kesu/mal/74/Dir.Sivan Keshu lost his ability to talk and hear along with his mother when he was born. He 
was raised by his mater- nal uncle. Being quite mischievous, there was never ending complaints from the villagers. His uncle had no choice but to punish him, but to no avail. The only per- son who Keshu could reach out to was his distant rela- tive and the maid of the house, Devu. This was the time when Shalini, a teacher transferred to that village stared living with the family. Keshu did not spare her too from his mischief, but she did not complain to anyone, and instead started liking him. He reciprocated the affection shown to him and there was a gradual change in his behaviour. She encouraged him to take up drawing and even convinced his uncle to put him in a special school. When he wins an international award for his painting, 'The elephant and the Mahout', he becomes the darling of the whole village                                                                                                                                                                      Potraits in the Sea of Lies/Columbia/90min/Dir. Carlos Gaviria
Following the accidental death of their grandfather, Jairo and Marina decide to take a trip to recover the land from which they were displaced long ago. Jairo, a roving photographer and Marina, who has lost her memory and is mute, are cousins. Their travel in a beaten up old Renault that takes them from Bogota to the place on the coast where they were outcastes so many years ago. Each day they spend on their journey, they find themselves more and more haunted by their traumatic past. As soon as they arrive in their hometown, they are abducted by armed assailants. Jairo is injured while trying to escape. When Marina sees the ruins of her parents' house, she begins to remember the massacre that claimed the lives of her family. In the end, she receives the deed to the family home, but Jairo endangers Marina's life, and she has no option but to continue to fight the ghosts of the past.                          Zephyr/ Turkey/100min/Dir. Belma Bas

Standing on a hilltop in the Turkish countryside, you would assume 11-year-old Zephyr is staring boldly at the future; in fact, all she cares about is the past. Indifferent to the immense beauty that surrounds her, Zephyr’s thoughts are punctuated by departures.
Her mother, Ay, a globetrotting activist, has carved deep holes in her daughter’s emotional stability owing to her frequent absences. Left to the care of her stoic grandparents, Zephyr struggles with an unremitting sense of loss. With no father, and starved increasingly of her mother’s attention, she is stuck in pre-teen limbo, apprehensive of womanhood and unsure of her fledgling identity. At times, Zephyr seems willfully unfeeling. Friendships are shied away from and responsibilities shirked; she is constantly impressionable and plagued by insecurity. The only thing that comes full circle in Zephyr’s rickety world is the procession of day into night, imbuing this haunting film with a quietly hypnotic rhythm.
Will her mother ever show up? Zephyr is devastated by a false alarm, a young horticulturalist she sees at a distance. Unable to deal with the reality of her longing, Zephyr finds refuge in a sequence of dreams. She conjures images of her mother as smiling and supportive, but the audience sees something starker, an unsettling projection of a child’s loneliness. Sadly, Zephyr’s vision remains chimerical, until one day something happens….
Building on a coming-of-age story, director Belma Bas chooses the perfect moment to lift the lid on Zephyr’s psyche. What follows is both gripping and unexpected. Zephyr’s failure to develop any adult emotions, including the capacity for guilt, means there is no telling what she might do. Far more complex than its simple structure suggests, "Zephyr" is a mesmerizing mood piece that captures the inner life of a troubled child.

Wednesday 21 September, 2011

സിനിമയും കവിതയും: കവിതാമത്സരം.

(സിനിമക്കമ്പം മൂത്തകാലം; പ്രപഞ്ചം സിനിമയായിക്കണുന്ന പ്രായം - രണ്ടാം സിനിമ കഴിഞ്ഞ പാതിരനേരത്ത് - കോഴിക്കോട് ഹോട്ടല്‍ വരാന്തയില്‍ വെച്ച് എഴുതി -  മരണത്തിന്റെ കാലൊച്ചപോലെ അകലെ കടലിരമ്പം.)

ഒട്ടുദൂരത്തെഴും, നാട്ടിന്‍പുറത്തുനി-
ന്നൊറ്റയ്ക്കു ഞാന്‍ പട്ടണവീഥിയില്‍!
വാരാശിപോലെയുണ്ടാള്‍ക്കൂട്ടമെങ്കിലു-
മാരെയും നേരില്‍പ്പരിചയമില്ല മേ!
വന്നിരിക്കുന്നിതാ ഞാനൊരു കോണിലി-
സ്സുന്ദരചിത്രപ്രദര്‍ശനം കാണുവാന്‍!


ലാക്കു വിട്ടുള്ളൊരിക്കൂക്കും വിളികളും
തിക്കും തിരക്കും സഹിക്കുവാന്‍ വയ്യ മേ
പറ്റില്ല; പോകട്ടെ കൂട്ടുകാരൊക്കെയു-
മൊറ്റയ്ക്കിരുന്നിസ്സിനിമ കാണട്ടെ ഞാന്‍!
സം‌പാദിതദീപകുംഭാദ്യലങ്കാര-
സംഭാവിതം ചിത്രഗംഭീരമന്ദിരം!
ചേതോഹരമിതു കൃത്രിമമെങ്കിലും
നൂതനമെറെപ്പുരാതനമാകിലും!
............................................
[സിനിമ കഴിഞ്ഞാല്‍-പി.കുഞ്ഞിരാമന്‍ നായര്‍(1947)]
ആറുപതിറ്റാണ്ടുകള്‍ക്കുമുന്‍പ് പി.കുഞ്ഞിരാമന്‍ നായര്‍ എഴുതിയ കവിതയില്‍ നിന്നാണിത്.അക്കാലത്ത് സിനിമാപ്രദര്‍ശനങ്ങള്‍ കേരളത്തില്‍ അത്ര വ്യാപകമായിരുന്നില്ല.
അതിനുശേഷം സിനിമയും അനുബന്ധ മേഖലകളും അനുഭവാഖ്യാനങ്ങളായിട്ടുള്ള നിരവധി കവിതകള്‍ മലയാളത്തിലെഴുതപ്പെട്ടിട്ടുണ്ട്. അത്തരം കവിതകളുടെ ഒരു സമാഹാരം ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നു. മലയാളത്തിലെഴുതപ്പെട്ട സിനിമാസംബന്ധിയായ എല്ലാ മികച്ച കവിതകളുടേയും ഒരു സമാഹാരമായിരിക്കണം അതെന്നു താല്പര്യമുണ്ട്. പ്രസ്തുത സമാഹാരത്തിലുള്‍പ്പെടുത്തേണ്ടതായ കവിതകളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സാധ്യമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ ഒരു പകര്‍പ്പ് അയച്ചുതരുവാനും എല്ലാ സഹൃദയരോടും അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ ഇമെയിലായും ഫോണ്‍ വഴിയും അറിയിക്കാം.

ഇതൊടൊപ്പം സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന അനുഭവത്തെ പ്രമേയമാക്കി ഒരു കവിതാ മത്സരവും സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. മറ്റു നിബന്ധനകളൊന്നുമില്ല. കവിതകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2011 നവംബര്‍ 30.മേല്‍ വിലാസം(ഇ മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പരുമുള്‍പ്പെടെ) പ്രത്യേകം രേഖപ്പെടുത്താനപേക്ഷ. സമ്മാനാര്‍ഹവും തെരഞ്ഞെടുക്കപ്പെടുന്നതുമായ കവിതകള്‍ സമാഹാരത്തിലുള്‍പ്പെടുത്തുന്നതാണ്.

വിലാസം:
സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി,
ചങ്ങരംകുളം, പി.ഒ. നന്നംമുക്ക് - 679 575,
മലപ്പുറം ജില്ല
ഇ-മെയില്‍ : kaanimail@gmail.com
ഫോണ്‍ : 9447924898
കൂടുതല്‍ വിവരങ്ങള്‍ക്ക് കാണിയുടെ ബ്ലോഗ്, (www.kaanineram.blogspot.com) ഫേസ് ബുക്ക് (facebook.com/kaanifs) എന്നിവ കാണുക.
.

Sunday 18 September, 2011

ജോണ്‍സണ്‍ സ്മൃതി സന്ധ്യ

2011 സെപ്തംബര്‍ 25 വൈകുന്നേരം 4.00 മണി-ചങ്ങരംകുളം റഗുലേറ്റഡ് മര്‍ക്കറ്റ്
ജോണ്‍സണ്‍ സ്മൃതി സന്ധ്യ
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി.
പങ്കെടുക്കുന്നവര്‍:ആലങ്കോട് ലീലാകൃഷ്നന്‍,റഫീക്ക് അഹമ്മത്,പി.പി.രാമചന്ദ്രന്‍,ഹരി ആലങ്കോട്,സുരേന്ദ്രന്‍ ആലങ്കോട്,ദേവരാജന്‍,സതീഷ് ബാബു,ശൈലേഷ്,ഗീത,ദാസന്‍,ലതചന്ദ്രമോഹന്‍,പ്രിയ...
അവതരണം:സംഗീത് ഓര്‍ക്കസ്ട്ര,തൃശ്ശൂര്‍.                                                                                                                                         ഏവര്‍ക്കും സ്വാഗതം

Thursday 8 September, 2011

അനുസ്മരണം-ചിത്രപ്രദര്‍ശനം-സന്തൂര്‍ കച്ചേരി


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 13, 14 തിയ്യതികളിലായി ചങ്ങരംകുളം എം.വി. ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ പരിപാടികള്‍ക്ക് സമാപനമായി. ആഗസ്ത് 13ന് വൈകുന്നേരം 4 മണിക്ക് കാണി ഫിലിം സൊസൈറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും, ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഐ.ഷണ്മുഖദാസ്
 ഹരി ആലങ്കോട്, കെ.കെ. ബാലന്‍ മാസ്റ്റര്‍,  അടാട്ട് വാസുദേവന്‍,  മംഗലത്തേരി നാരായണന്‍ നമ്പൂതിരി, വി. മോഹനകൃഷ്ണന്‍, പി. രാജഗോപാലമേനോന്‍,  സോമന്‍ ചെമ്പ്രേത്ത്, പി.കെ.ജയരാജന്‍, മോഹന്‍ ആലങ്കോട്, ശ്രീ. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് 'കാണി' വാര്‍ഷിക ജനറല്‍ബോഡി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അംഗീകരിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഒ.കെ.ജോണി
എം. എഫ്. ഹുസൈന്‍ ചിത്രങ്ങളുടെ പ്രിന്റുകള്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി എന്നിവരുടെ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രസന്ന വിത്തനഗെ സംവിധാനം ചെയ്ത 'ആകാശ കുസുമം' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.ആഗസ്ത് 14 കാലത്ത് 10 മണി മുതല്‍ ചിത്ര പ്രദര്‍ശനം നടന്നു. വൈകുന്നേരം 3 മണിക്കു ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍, ഐ. ഷണ്മുഖദാസ്, ഒ.കെ. ജോണി, കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ശ്രീ. കെ.സി. എസ്. പണിക്കരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തെയും ഈയിടെ അന്തരിച്ച എം.എഫ്. ഹുസൈനെയും അനുസ്മരിച്ച് ശ്രി. കെ.യു. കൃഷ്ണകുമാറും (പ്രിന്‍സിപ്പാള്‍, ചുവര്‍ചിത്രകലാകേന്ദ്രം, ഗുരുവായൂര്‍), ചിന്ത രവിയെ അനുസ്മരിച്ച് ശ്രീ. ഒ.കെ. ജോണിയും, മണികൗളിനെ അനുസ്മരിച്ച് ശ്രീ. ഐ. ഷണ്മുഖദാസും പ്രഭാഷണങ്ങള്‍ നടത്തി.
ആലങ്കോട് ലീലാകൃഷ്ണന്‍
സന്തൂര്‍ വിദഗ്ധന്‍ പണ്ഡിറ്റ് ശിവകുമാര്‍ശര്‍മ്മയുടെ കേരളത്തിലെ ഏകശിഷ്യനായ ശ്രീ. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി തുടര്‍ന്ന് അരങ്ങേറി. ശ്രീ. കേദാര്‍നാഥ് തബലയില്‍ അകമ്പടിയേകി.
സന്തൂര്‍ കച്ചേരിക്കുശേഷം ചിന്ത രവി, (ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍) കെ.സി.എസ്. പണിക്കര്‍ (വര്‍ണ്ണ ഭേദങ്ങള്‍:കെ.സി.എസ്സും ചിത്രകലയും)    എന്നിവരെക്കുറിച്ചുള്ള ലഘു ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചു. അഡ്വ. പി. രാജഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണന്‍ സ്വാഗതവും, സോമന്‍ ചെമ്പ്രേത്ത് നന്ദിയും പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ക്ക് ഗൗരവപൂര്‍ണ്ണമായ ഒരു സദസ്സ് സാക്ഷ്യം വഹിച്ചു.
കെ.യു.കൃഷ്ണകുമാര്‍
സന്തൂര്‍ കച്ചേരി
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടേയും /  ഫേസ് ബുക്കിലും

Wednesday 31 August, 2011

നാടന്‍ മഞ്ഞളിന്റെ മണമുള്ള ഈണങ്ങള്‍

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് (26.3.53 - 18.8.11) ഓര്‍മ്മയായി. വിശ്രുതമായ കുറേയേറെ ഈണങ്ങള്‍ മലയാളിക്കു നല്‍കിയാണ് അദ്ദേഹം കടന്നുപോയത്. മരണാനന്തരമുള്ള ഒരു കണക്കെടുപ്പിന്റെ ഘട്ടത്തില്‍ മികച്ച ചില ചലച്ചിത്ര മുഹൂര്‍ത്തങ്ങളുടെ ഈണങ്ങള്‍ ജോണ്‍സണ്‍ സൃഷ്ടിച്ചെടുത്തതാണെന്ന് നാമറിയുന്നു. രചനയുടെ അര്‍ത്ഥതലവും സംഗീതത്തിന്റെ വ്യാഖ്യാനവും ഒരുമിച്ചു ചേരുന്ന സവിശേഷമായ ഒരു ഇടം ജോണ്‍സണ്‍ മാഷിന്റെ സംഗീതം നിലനിര്‍ത്തിപ്പോന്നു. സംഗീതം വരികളെ അപ്രസക്തമാക്കിയില്ല. പല ഗാനങ്ങളിലും നിറഞ്ഞുനിന്ന ഗ്രാമീണ പശ്ചാത്തലവും ബിംബങ്ങളും അതേ പടി സംഗീതത്തിലാവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 'നല്ല നാടന്‍ മഞ്ഞളിന്റെ മണവും ഈണവുമുള്ള ഗാനങ്ങള്‍' ഉണ്ടാക്കണമെന്ന സംവിധായകന്‍ ഭരതന്റെ ആവശ്യത്തെ അദ്ദേഹം അതേപടി ഏറ്റെടുത്തു. ''കുന്നിമണിചെപ്പുതുറന്നെണ്ണി നോക്കും നേരം'' തുടങ്ങി നിരവധി ഗാനങ്ങള്‍ ഉദാഹരണമായി പറയാനാവും.
സംഗീതത്തിന് ആദ്യമായി ദേശീയ പുരസ്‌ക്കാരം മലയാളത്തിനു ലഭിച്ചത് ജോണ്‍സണിലൂടെയാണ്. പൊന്തന്‍മാട (1993) എന്ന ചിത്രത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം 'സുകൃതം' എന്ന ചിത്രത്തിലൂടെയും വീണ്ടും ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പശ്ചാത്തല സംഗീതത്തിനായി അഞ്ചു തവണ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഓര്‍മ്മയ്ക്കായി (1982) വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989) അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളിലെ ഗാനസംവിധാനങ്ങള്‍ക്കും സദയം (1992) സല്ലാപം (1996) എന്നിവയുടെ പശ്ചാത്തല സംഗീതത്തിനുമായിരുന്നു അവാര്‍ഡ്.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:http://en.wikipedia.org/wiki/Johnson_(composer)

Monday 8 August, 2011

കെ.സി.എസ്.പണിക്കര്‍-എം.എഫ്.ഹുസ്സൈന്‍-ചിന്തരവി-മണികൌള്‍ സ്മരണാഞലി

എം.വി. ഹോട്ടല്‍ ഓഡിറ്റോറിയം, തൃശ്ശൂര്‍ റോഡ്, ചങ്ങരംകുളം.
2011 ആഗസ്റ്റ് 13, വൈകുന്നേരം 3 മണി
'കാണി' യുടെ പുതിയ ഓഫീസ് ഉദ്ഘാടനം
വാര്‍ഷിക ജനറല്‍ബോഡി
ചിത്രപ്രദര്‍ശനം
(എം.എഫ്. ഹുസൈന്‍, മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി)

പങ്കെടുക്കുന്നവര്‍:
സര്‍വ്വശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി ആലങ്കോട്,
അടാട്ട് വാസുദേവന്‍, പി.കെ. ജയരാജന്‍, പി.എം. കൃഷ്ണകുമാര്‍,
കെ.കെ. ബാലന്‍, സുദേവന്‍, ഷാനവാസ് നരണിപ്പുഴ, മംഗലത്തേരി,
പി. രാജഗോപാലമേനോന്‍, സോമന്‍ ചെമ്പ്രേത്ത്,
മോഹന്‍ ആലങ്കോട്, പി. ഷൗക്കത്തലി, .....
6.00 മണി: ചലച്ചിത്ര പ്രദര്‍ശനം:ആകാശകുസുമം/ശ്രീലങ്ക/90മി/2008/                        സംവിധാനം:പ്രസന്ന വിത്തനഗെ
2011 ആഗസ്റ്റ് 14, കാലത്ത് 10 മണി
ചിത്രപ്രദര്‍ശനം തുടരുന്നു.

വൈകുന്നേരം 3 മണി
അനുസ്മരണ സമ്മേളനം
ഉദ്ഘാടനം : ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍
അനുസ്മരണ പ്രഭാഷണങ്ങള്‍:
കെ.സി.എസ്. പണിക്കര്‍ : ശ്രീ. ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മണി കൗള്‍ : ശ്രീ. ഐ. ഷണ്‍മുഖദാസ്
ചിന്ത രവി : ശ്രീ. ഒ.കെ. ജോണി, ശ്രീ. ജയന്‍ പകരാവൂര്‍
എം.എഫ്.ഹുസൈന്‍ : ശ്രീ. കെ.യു. കൃഷ്ണകുമാര്‍
5.00മണി: ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരി                                    6.00മണി:ചലച്ചിത്രപ്രദര്‍ശനം:
1. ഒരു ചിന്തകന്റെ രാജ്യസഞ്ചാരങ്ങള്‍
(ചിന്തരവിയെക്കുറിച്ചുള്ള ഡോക്യുമെന്ററി)
സംവിധാനം: ഡോ. സി.എസ്. വെങ്കിടേശ്വരന്‍
2. വര്‍ണ്ണ ഭേദങ്ങള്‍:കെ.സി.എസ്സും ചിത്രകലയും                                                    സംവിധാനം:ഡി.ദാമോദര്‍ പ്രസാദ്                                                                                                എല്ലാവര്‍ക്കും സ്വാഗതം
കെ.സി.എസ്. പണിക്കര്‍ (1911-1977)

വിഖ്യാത ചിത്രകാരന്‍ കെ.സി.എസ്. പണിക്കരുടെ ജന്മശതാബ്ദി വര്‍ഷമാണിത്. പൊന്നാനിക്കടുത്ത വെളിയങ്കോടാണ് അദ്ദേഹത്തിന്റെ കുടുംബവീട്. പൊന്നാനി എ.വി. ഹൈസ്‌കൂളിലും മദ്രാസിലുമായിരുന്നു ഔപചാരിക വിദ്യാഭ്യാസം.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും, എം.വി. ദേവനുമടക്കം ചിത്രകാരന്മാരുടെ വലിയൊരു നിര അദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുള്‍പ്പെടുന്നു. ചിത്രകാരന്മാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമം തമിഴ്‌നാട്ടിലെ ചോളമണ്ഡലത്തില്‍ അദ്ദേഹമാണ് സ്ഥാപിച്ചത്.


ചിന്ത രവി (1946-2011


ചിന്തരവി എന്ന പേരിലറിയപ്പെട്ട കെ. രവീന്ദ്രന്‍ ജൂലൈ നാലിന് അന്തരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ചിന്തയുടെ സൂര്യനായിരുന്നു അദ്ദേഹം. പൊള്ളിക്കുന്ന ആ രശ്മികള്‍ ഇനിയുള്ള കാലത്തും നമ്മുടെ ചിന്താലോകത്തെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. സിനിമക്കാരനായിട്ടാണ് രവിയുടെ തുടക്കും. കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലഭിനയിക്കുകയും, ഹരിജന്‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പക്ഷികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. എങ്കിലും എഴുത്തിന്റെ മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മതിക്കപ്പെട്ടത്. യാത്രകളുടെ രീതിയെയും, അതിന്റെ എഴുത്തിനെയും അദ്ദേഹം അടിമുടി മാറ്റിയെടുത്തു. രാഷ്ട്രീയ ചിന്തകളുടെ പുതിയ വെളിച്ചം മലയാളി സമൂഹത്തിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. സൗഹൃദങ്ങളുടെ വലിയൊരു ശേഖരം - അതായിരുന്നു രവിയുടെ വലിയൊരു സമ്പാദ്യം. കേരളസമൂഹം അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഇത്രയേറെ വേദനിച്ചതും അക്കാരണത്താല്‍ തന്നെ.
അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, സ്വിസ് സ്‌കെച്ചുകള്‍, മെഡിറ്ററേനിയന്‍ വേനല്‍, ദിഗാരുവിലെ ആനകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.
മണികൗള്‍ (1944-2011)

പ്രമുഖ ചലച്ചിത്ര പ്രതിഭയായ മണി കൗള്‍ ജൂലൈ 6ന് അന്തരിച്ചു. വരും കാലത്തിന്റെ ചലച്ചിത്രകാരന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോയതാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലേറെയും. സിനിമയോടൊപ്പം സംഗീതത്തിലും അഗാധമായ അറിവുണ്ടായിരുന്ന മണി കൗള്‍ സംഗീതത്തെ ആസ്പദമാക്കിയും ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഉസ് കി റൊട്ടി (1970), ആഷാഡ് കാ ഏക് ദിന്‍ (1971), ദുവിധ (1973), ഖാസിറാം കൊത്‌വാള്‍ (1979), സിദ്ധേശ്വരി (1989), ഇഡിയറ്റ് (1992), ദി ക്ലൗഡ് വോര്‍ (1995) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
'ഉസ്‌കി റൊട്ടി' ഇന്ത്യന്‍ നവതരംഗ സിനിമയിലെ പ്രധാന ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.


എം. എഫ്. ഹുസൈന്‍ (1915-2011)

മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ്. ഹുസൈന്‍ ജൂണ്‍ 9ന് അന്തരിച്ചു. സംഘര്‍ഷഭരിതമായ കലാജീവിതം നയിച്ചതോടൊപ്പം ഏറെ ആഘോഷിക്കപ്പെട്ടതുമായിരുന്നു ആ ജീവിതം. അക്കാരണത്താല്‍ അവസാന കാലത്ത് ഇന്ത്യക്കു പുറത്ത് പ്രവാസിയായി കഴിയേണ്ടിവരുകയും ലണ്ടനില്‍ വെച്ച് അന്തരിക്കുകയും ചെയ്തു. ചിത്രകലയോടൊപ്പം സിനിമയെ ഏറെ സ്‌നേഹിക്കുകയും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു അദ്ദേഹം. ത്രൂദഐസ് ഓഫ് എ പെയ്ന്റര്‍ (1967) എന്ന ചിത്രത്തിന് ബെര്‍ലിന്‍ ഫിലം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌ക്കാരം ലഭിച്ചു. ഗജഗാമിനി (2000), മീനാക്ഷി, എ ടെയ്ല്‍ ഓഫ് റ്റൂ സിറ്റീസ് (2004) എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പത്മശ്രീ (1955), പത്മഭൂഷണ്‍ (1973), പത്മവിഭൂഷണ്‍ (1991) എന്നീ ബഹുമതികള്‍ക്കര്‍ഹനായി.

Wednesday 1 June, 2011

പരിസ്ഥിതി ചലച്ചിത്രോത്സവം

2011 ജൂണ്‍ 5 കാലത്ത്  9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
പരിസ്ഥിതി ചലച്ചിത്രോത്സവം
ഡാംസ് ദി ലീതല്‍ വാട്ടര്‍ ബോംബ്സ് ‍(Dams-The Lethal Water Bombs)സംവിധാനം:സോഹന്‍ റോയ്/22മി   മുല്ലപ്പെരിയാര്‍ ഡം ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണികളെക്കുറിച്ചുള്ള ചിത്രം
DAMs – The Lethal Water Bombs’, the thought provoking documentary based on Mullaperiyar dam and a curtain raiser to DAM999, was entitled 3 awards in various categories at the prestigious Los Angeles Movie Awards 2011 – ‘Excellence’, ‘Best Editing’ and the ‘Best Visual Effects’. The award winning documentary is produced by BizTV Network and Directed by Sohan Roy.The mission of Los Angeles Movie Awards is to celebrate Independent Motion Picture and Literary Arts by providing a platform for filmmakers and writers to have an opportunity to be awarded for their work. With these awards, ‘DAMs – The Lethal Water Bombs’ has got yet another golden feather to add to its crown after the ‘Los Angeles Cinema Festival of Hollywood Spring 2011’. These awards turn the issues related to the obsolete Mullaperiyar Dam an International concern.
The documentary was also screened at ‘India International Film Festival of Tampa Bay 2011’, ‘SIGNS 2011’, ‘4th Annual Charleston International Film Festival 2011’, ‘Kish International Film Festival 2011’ and ‘Los Angeles Cinema Festival of Hollywood Spring 2011’ where it was entitled Best Documentary short for the year. The documentary gives a scientific explanation on the disastrous nature of the Mullaperiyar Dam and a warning to those who turn a blind eye towards the reality of a possible natural disaster.more>>
ഭൂമി ഗീതം(Earth song)മൈക്കേല്‍ ജാക്സണ്‍/06മി  ഭൌമദുരന്തതെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന വ്യത്യസ്തമായ ആല്‍ബം.
"Earth Song" is the third single from Michael Jackson's album HIStory: Past, Present and Future, Book I. It is a ballad that incorporates elements of blues, gospel and opera. Jackson had a long-standing history of releasing socially conscious material such as "We Are the World", "Man in the Mirror" and "Heal the World". However, "Earth Song" was the first that overtly dealt with the environment and animal welfare. The song was written and composed by Jackson; the task of production was split between Jackson, David Foster and Bill Bottrell. Reviews were generally favorable, but some charged that the song sounded pompous.more>>
മരങ്ങള്‍ നട്ട മനുഷ്യന്‍(The man who planted trees)സംവിധാനം:ഫ്രെഡറിക് ബാക്ക് /30മി/ജീന്‍ ഗിയാനോയുടെ മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന നോവലിന്റെ ദൃശ്യാവഷ്ക്കാരം.അനന്തര തലമുറകള്‍ക്കായി മരങ്ങള്‍ നട്ടുപിടിപ്പിച്ച എത്സിയാസ് ബോഫിയരിന്റെ കഥ
The Man Who Planted Trees (French title L'homme qui plantait des arbres), also known as The Story of Elzéard Bouffier, The Most Extraordinary Character I Ever Met, and The Man Who Planted Hope and Reaped Happiness, is an allegorical tale by French author Jean Giono, published in 1953.
It tells the story of one shepherd's long and successful singlehanded effort to re-forest a desolate valley in the foothills of the Alps near Provence throughout the first half of the 20th century. The tale is quite short—only about 4000 words long.more>>
സിയറ്റില്‍ മൂപ്പന്റെ പ്രസംഗം/10മി
അമേരിക്കന്‍ ആദിവാസി മൂപ്പന്‍1854ല്‍ ചെയ്ത പ്രസംഗത്തിന്റെ ദൃശ്യാവിഷ്ക്കാരം.
Chief Seattle (an Anglicization of Si'ahl), (Lushootseed pronunciation: [ˈsiʔaːɬ], originally [ˈsiʔaːtɬʼ];[1] c. 1780 - June 7, 1866) was a Dkhw’Duw’Absh (Duwamish) chief,[2] also known as Sealth, Seathle, Seathl, or See-ahth. A prominent figure among his people, he pursued a path of accommodation to white settlers, forming a personal relationship with David Swinson "Doc" Maynard. Seattle, Washington was named after him. A widely publicized speech arguing in favor of ecological responsibility and respect of native Americans' land rights has been attributed to him; however there is controversy about what, if anything, he actually said.  more>>
അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗ്ഗം/സംവിധാനം:എം.എ.റഹ്മാന്‍/45മി  കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തിയ ആദ്യ ഡോക്യുമെന്ററി
മാര്‍ച്ച് ഓഫ് പെന്‍‌ഗ്വിന്‍സ്(The March of the penguins) /സംവിധാനം: ലൂക്ക് ജാക്വറ്റ്/83മി/2005/  മികച്ച ഡോക്യുമെന്ററിക്കുള്ള 2005ലെ അക്കദമി അവാര്‍ഡ് നേടിയ ചിത്രം.
 March of the Penguins (French: La Marche de l'Empereur) is a 2005 French nature documentary film. It was directed and co-written by Luc Jacquet, and co-produced by Bonne Pioche and the National Geographic Society. The film depicts the yearly journey of the emperor penguins of Antarctica. In autumn, all the penguins of breeding age (five years old and over) leave the ocean, their normal habitat, to walk inland to their ancestral breeding grounds. There, the penguins participate in a courtship that, if successful, results in the hatching of a chick. For the chick to survive, both parents must make multiple arduous journeys between the ocean and the breeding grounds over the ensuing months.more>>

എല്ലവര്‍ക്കും സ്വാഗതം

Friday 27 May, 2011

ചിദാനന്ദ് ദാസ് ഗുപ്തയ്ക്ക് സ്മരണാഞ്ജലി

        ഇന്ത്യന്‍ ഫിലിം സസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചിദാനന്ദ ദാസ് ഗുപ്തയും ഓര്‍മ്മയായി.മെയ് 22നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1959ല്‍ ചിദാനന്ദ് ദാസ് ഗുപ്തയുടെ നേതൃത്വപരമായ പങ്കിലാണ് സത്യജിത്റേ,അമ്മു സ്വാമിനാഥന്‍,വിജയമുലെ,റോബര്‍ട്ട് ഹോക്കിന്‍സ്,ദീപ്തേന്ദു പ്രമാണിക്,അബുള്‍ ഹസ്സന്‍,എ.റോയ് ചൌധരി തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്ത്യയിലെ ഫിലിം സൊസൈറ്റികളുടെ ഫെഡറേഷന്‍ രൂപീകരിച്ചത്.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മുന്നേറ്റം അവിടെ തുടങ്ങുന്നു.അതിനു മുന്‍പ് 1947ല്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍കയ്യിലാണ് കല്‍ക്കട്ട ഫിലിം സൊസൈറ്റി രൂപീകൃതമായത്.2009ല്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ചിദാനന്ദിന്റെ നാമവും നന്ദിപൂര്‍വ്വം സ്മരിക്കപ്പെടുകയുണ്ടായി.
        ആസ്സാമിലെ ഷില്ലോങ്ങില്‍ 1921ലാണ് ചിദാനന്ദദാസ് ഗുപ്ത ജനിച്ചത്.1940ല്‍ ക്വിറ്റിന്ത്യ മൂവ് മെന്റിന്റെ കാലത്ത് ചിദാനന്ദദാസ് സജീവമായി രാഷ്ട്രീയ രംഗത്തുണ്ടയിരുന്നു.വിഖ്യാത ബംഗാളികവി ജീബാനന്ദദാസിന്റെ സഹോദരന്‍ ബ്രഹ്മാനന്ദ ദസ് ഗുപ്തയുടെ മകള്‍ സുപ്രിയദാസിനെ 1944ല്‍ അദ്ദേഹം വിവാഹം ചെയ്തു.
       ചിദാനന്ദദാസ് ശ്രദ്ധേയനായ എഴുത്തുകാരനും വിവര്‍ത്തകനുമായിരുന്നു.ടാഗോര്‍,ജീബാനന്ദദാസ് എന്നിവരുടെ കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജീബാനന്ദദാസിന്റെ ‘ബനലതാസെന്‍’എന്ന വിഖ്യാത കവിതയും ഇതിലുള്‍പ്പെടുന്നു.സിനിമാനിരൂപകനും സിനിമാചരിത്രകാരനുമെന്ന നിലയിലാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി.ആയിരക്കണക്കിന് സിനിമാലേഖനങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.1957ല്‍ സത്യജിത് റേയോടൊരുമിച്ച് Indian film quarterlyഎന്ന സിനിമാ പ്രസിദ്ധീകരണം ആരംഭിച്ചു.ബ്രിട്ടീഷ് ഫിലിം പ്രസിദ്ധീകരണമായ Sight and soundലേക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.സത്യജിത് റേയുടെ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠന ഗ്രന്ഥം The cinema of Sathyajithray റായ് സിനിമയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.റേയെക്കുറിച്ച് sathyajithray:An anthology of statements on Ray and by Ray എന്നൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മറ്റു പുസ്തങ്ങള്‍ Talking about films,The painted face:Studies in India's popular cinema,Unpopular cinema,Selected poems-Jibanandadas എന്നിവയാണ്. ഏഴ് സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.2004ലെ ഓസിയന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.
      അഭിനേത്രിയും നടിയുമായ അപര്‍ണ്ണസെന്‍ അദ്ദെഹത്തിന്റെ മകളും നടി കൊങ്കണസെന്‍ പേരമകളുമാണ്.

Friday 15 April, 2011

ഡ്രീംസ് ഓഫ് ഡസ്റ്റ്

2011 ഏപ്രില്‍ 17 വൈകുന്നേരം 6.00 മണി  / ചങ്ങരംകുളം സര്‍വ്വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍
Dreams of Dust
2006/86 min/ French/ Burkina Faso, Canada, France
Official Selection 2007 Sundance Film Fesival
Cast and Crew
Starring: Makena Diop as Mocktar
Rasmané Ouedraogo as Thiam
Fatou Tall-Salgues as Coumba
Director of Photography: Crystel Fournier
Editor: Annie Jean
Writer/ Director: Laurent Salgues

ലൌറന്റ് സാല്‍ദ്യൂസിന്റെ കന്നി സംരംഭമാണ് ‘ഡ്രീംസ് ഓഫ് ഡസ്റ്റ്‘. വെനീസ് മേള തുടങ്ങിയ രാജ്യാന്തര മേളകളില്‍ ഈ ചിത്രം ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.
 ജീവിതത്തിന്റെ ഭാഗ്യ വേട്ടയെ കുറിച്ചുള്ള ചിത്രമാണിത്. അനന്തമായ മരുഭൂമിയില്‍ സ്വര്‍ണവേട്ട നടത്താനിറങ്ങിയ പാവങ്ങളുടെ ജീവിത പ്രതീക്ഷകളാണ് സിനിമയുടെ പ്രമേയം. മനുഷ്യന് നിലനില്‍ക്കാന്‍ പോലും ആവാത്ത മരുഭൂമിയിലും ജീവിതം തളിര്‍ക്കുന്നു. പ്രതീക്ഷകള്‍ പുലരുന്നു. നൈജീരിയന്‍ കര്‍ഷകനായ മൊക്ല്യാര്‍‌ ഇളയമകളുടെ മരണം ഏല്‍പ്പിച്ച വേദനകളില്‍ നിന്നു രക്ഷപ്പെടുന്നതിനായാണ് സ്വര്‍ണ്ണവേട്ട നടക്കുന്ന മരുഭൂമിയില്‍ എത്തുന്നത്. ഖനിയില്‍ ജോലി തേടിയാണ് അയാള്‍ എത്തുന്നതെങ്കിലും സ്വര്‍ണ്ണവേട്ടക്കാര്‍ ദശകങ്ങള്‍ക്ക് മുന്‍പേ അവിടം ഉപേക്ഷിച്ച് പോയിരുന്നു.
  അപ്രതീക്ഷിതമായി എത്തുന്ന ഭാഗ്യം കാത്ത് കുറേ പേര്‍ അവിടെ കാത്തിരിക്കുന്നുണ്ട്. പുറം ലോകത്തുനിന്ന് ഒറ്റപ്പെട്ട ആ പാഴ്മരുഭൂമിയില്‍ അയാള്‍ ചിലരെ കണ്ടെത്തുന്നു. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍ജീവിതം വീണ്ടും വീണ്ടും എത്തുകയാണ്. സംഭാഷണവും സംഗീതവും പശ്ചാത്തല ശബ്ദങ്ങളും ചിത്രത്തില്‍ പരമാവധി ലഘൂകരിച്ചിരിക്കുകയാണ് സംവിധായകന്‍.  മൊക്ല്യ്യാറിന്റെ അസ്വസ്ഥമായ മനസ്സിലേക്ക് പ്രേക്ഷക ശ്രദ്ധ എത്തിക്കാനുള്ള തന്ത്രമായാണ് സംവിധായകന്‍ ഈ ശൈലി ഉപയോഗിച്ചിരിക്കുന്നത്.

(2008ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറെ  പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്.)
America America :
Director: K.P. Sasi  Producer: Visual Search
Genre: Musical  Produced In: 2005 
the 4-minute music video is a satirical but severe indictment of America's role in escalating world conflict. Originally written following the post-9/11 bombing of Afghanistan by the USA, and developed to address the occupation of Iraq, the song comments on various aspects of the American empire - its stockpile of nuclear bombs, its cozy relation with fanatical and dictatorial regimes, and in fact, the very notion of American peace and liberty. The song is set to the tune of the popular Sinhalese song "Surangini" and has English lyrics and a catchy chorus in Tamil. Dancing sometimes on Bush's shoulder, sometimes on the roof of Washington's White House, and sometimes in a colourful parade of children protesting against war, dancer Malavika Tara Mohanan embodies the indomitable spirit of resistance and satire. In the music video, B Jayashree, Bangalore's well-known theatre director and playback singer, has sung the song, while activist and singer, Sumathi, has been part of the conceptualization and music production. The camera work is by Sunil Kupperi and Sajan Kalathil, and Mustafa Deshamangalam worked as the assistant director. The music video was edited by Aditya Kunigal and the song has been recorded in Music Mint.

Thursday 31 March, 2011

ജാപ്പനിസ് വൈഫ് പിന്നെ ശരത്തിന്റെ ഓര്‍മ്മയും..


2011 ഏപ്രില്‍ 3 കാലത്ത്  9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
ജാപ്പനീസ് വൈഫ്
സംവിധാനം:അപര്‍ണ്ണ സെന്‍
(2010ലെ തിരുവനതപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം)
Writers: Kunal Basu, Aparna Sen
Cast :
Rahul Bose/... Snehamoy
Chigusa Takaku/... Miyage
Raima Sen/... Sandhya
Moushumi Chatterjee/... Mashi
സാങ്കേതികത മനുഷ്യ ബന്ധങ്ങളെ ഏതെല്ലാം വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നു എന്നതാവും 'ജപ്പാന്‍ ഭാര്യ' (അപര്‍ണസെന്‍) എന്ന സിനിമ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. സാങ്കേതികത ഏറെ വികസിച്ച ഒരു കാലത്തില്‍നിന്ന് അതിന്റെ ‘അവികസിത‘ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ‘ജപ്പാന്‍ ഭാര്യ’. ഭൂതകാലം അങ്ങനെയാണ്. വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടേ അതിനെ നോക്കാനാവൂ. കാലത്തിലൂടെയുള്ള അധോയാനം പഴയൊരു കാലത്തിലെന്നപോലെ പഴയൊരു ദേശത്തിലുമാണ് കൊണ്ടുചെന്നെത്തിക്കുക. പുതിയ ദേശം, കാലം, സാങ്കേതികത എന്നിവകൊണ്ട് ന്യായീകരിക്കപ്പെടാത്തതിനാലാണ് ‍unbelievable for our society എന്ന് ഈ സിനിമയെ വിലയിരുത്തുന്നത്
സിനിമയിലെ കാലം കൃത്യമായി നിര്‍വ്വചിക്കപ്പെടുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ നാളുകളെന്ന് ദേശീയ പതാകയുടെ സാന്നിധ്യവും ഹിരോഷിമ ,നാഗസാക്കി തുടങ്ങിയ പരാമര്‍ശങ്ങളും കൊണ്ട് വ്യക്തമാണ്. സ്ഥലം ബംഗാളിലെ അതിവിദൂര ഗ്രാമം. ഗതാഗതം, വൈദ്യുതി, ടെലഫോണ്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത് ബോട്ട്, പോസ്റ്റുമാന്‍, തുടങ്ങിയ ചില 'പ്രാചീന' മാധ്യമങ്ങളാണ്. ദാരിദ്ര്യം വളരെ സധാരണം. ഇത്തരമൊരു ഭൗതിക സാഹചര്യമാണ് സ്‌നേഹമയി എന്ന യുവാവിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അയാള്‍ ഗ്രാമത്തിലെ സ്‌ക്കൂളിലെ കണക്ക് അദ്ധ്യാപകനാണ്. എന്നാല്‍ സ്ക്കൂളിലെ പരിമിത വ്യവഹാരങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രമോ, ലോകഗതികളോ അയാളെ അലട്ടുന്ന വിഷയങ്ങളല്ല. തൂലികാ സുഹൃത്തായ മിയാഗി എന്ന ജാപ്പാനീസ് പെണ്‍കുട്ടിക്ക് എഴുത്തയയ്ക്കുന്നതിലും അവളുടെ എഴുത്തുലഭിക്കുന്നതിലും മാത്രമായി അയാളുടെ താല്പര്യങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു. വിധവയായ മാഷി(അമ്മായി)യാണ് സ്‌നേഹമയിയെ വളര്‍ത്തിയത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമാണത്.ട്യൂഷനെടുത്താണ് മിയാഗിക്ക് കത്തയക്കാനുള്ള തപാല്‍ ചിലവ് ആദ്യകാലത്ത് അയാള്‍ കണ്ടെത്തുന്നത്. മിയാഗിയുടെ കുടുംബത്തിലും വളരെ മെച്ചമല്ല കാര്യങ്ങള്‍. ഏറെക്കുറെ അനാഥയാണവളും.പ്രായമായ അമ്മ മാത്രമാണ് കൂടെ.വീടൊന്നു പുതുക്കി പണിയാന്‍ പണമില്ല. പട്ടം പറത്തല്‍ കമ്പക്കാരനായിരുന്ന അവളുടെഅച്ഛന്‍ മത്സരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയിലും വന്നിട്ടുണ്ട്. ചെറുപ്പക്കാരിയും അകന്ന ബന്ധുവുമായ സന്ധ്യ, സ്‌നേഹമയിയുടെ വീട്ടില്‍ താമസിക്കാനെത്തുന്നുവെങ്കിലും അയാള്‍ അവളെ കണ്ടതായി പോലും നടിക്കുന്നില്ല‍. എങ്കിലും സന്ധ്യയുടെ സാന്നിധ്യം തന്നില്‍ സ്വാധീനമാകുന്നുവെന്നു തോന്നുമ്പോള്‍ മിയാഗിയെ എഴുത്തിലൂടെ അക്കാര്യം അറിയിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ വിവാഹിതരാവുന്നതിന് മിയാഗി തന്നെ താല്പര്യം അറിയിക്കുന്നു. അവര്‍ സ്‌നേഹമയിക്ക് അയാളുടെ പേരു കൊത്തിയ ഒരു മോതിരം അയച്ചു കൊടുത്തു. തിരിച്ച് സ്‌നേഹമയി സിന്ദൂരവും വളകളും അയച്ചു.
എങ്കിലും ദൂരവും സാമ്പത്തിക ബുദ്ധിമുട്ടുകളും വെറും എഴുത്തു കുത്താക്കി ആ ദാമ്പത്യത്തെ പരിമിതപ്പെടുത്തി. രണ്ടു ദേശങ്ങള്‍, സംസ്‌ക്കാരങ്ങള്‍ എന്നീവ്യത്യസ്തതകളൊന്നും തടസ്സങ്ങളായി അവര്‍ക്കിടയില്‍ കടന്നു വരുന്നില്ല.അവരുടെ ദാമ്പത്യത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനാണ് സന്ധ്യ വിധവയായി എട്ടു വയസ്സുള്ള മകനുമൊത്ത് സ്‌നേഹമയിയുടെ വീട്ടില്‍ മടങ്ങിയെത്തുന്നത്. ദാരിദ്ര്യവും അശരണത്വവും മാഷി എന്ന സംരക്ഷണ വലയവുമാണ് സന്ധ്യയെ അവിടെയെത്തിക്കുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അവിവാഹിത യുവതിയായെത്തിയ സന്ധ്യയുടെ മുഖം അയാള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ വൈധവ്യത്തിന്റെ ആ മുഖം തീരെ കാണാന്‍ പറ്റാത്തതായി. എങ്കിലും മെല്ലെ മെല്ലെ അവള്‍ അയാളുടെ ജീവിതത്തില്‍ അബോധമായി ഇടപെട്ടു തുടങ്ങുന്നു. അത് അയാള്‍ മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ അത് സ്‌നേഹം തന്നെയാണോ, അതാണോ സ്‌നേഹം എന്നൊന്നും അയാള്‍ക്കറിയില്ല. സന്ധ്യയും മാഷിയും അതിനെ കടമയെന്നാവും വിളിക്കുന്നത്. സാമീപ്യമുള്ളിടത്ത് സ്‌നേഹം നല്കാനാവാതെയും സ്‌നേഹമുള്ളിടത്ത് സാമീപ്യമില്ലാതെയുമുള്ള അവസ്ഥയിലാണ്സ്‌നേഹമയി. മിയാഗി
രോഗിണിയാണെന്ന് എഴുത്തിലൂടെ അറിഞ്ഞ അയാള്‍ പട്ടണത്തില്‍ പോയി പല വൈദ്യന്മാരെയും കാണുകയും അവള്‍ക്ക് തപാലില്‍ മരുന്നുകള്‍ അയച്ചു കൊടുക്കുകയും ചെയ്യുന്നു. രോഗം എന്നത് ശരീരത്തിന്റെ ഒരവസ്ഥയാണ്. ശരീരത്തിന്റെ പ്രത്യക്ഷ സാന്നിദ്ധ്യത്തിലൂടെ രോഗനിര്‍ണ്ണയം നടത്താതെ അതിനു ശുശ്രൂഷ വിധിക്കാന്‍ ഒരു ഭിഷഗ്വരനുമാവില്ല. എങ്കിലും താനൊരിക്കലും കാണുകയോ, സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലാത്ത മിയാഗിയുടെ ശരീരത്തെ വാക്കുകള്‍ കൊണ്ടാവിഷ്‌ക്കരിച്ച് പരിഹാര മരുന്നുകള്‍ തേടാനാണ് അയാള്‍ ശ്രമിക്കുന്നത്. (എഴുത്തിലൂടെ കുട്ടികളുണ്ടാവില്ല എന്ന് മാഷി മുമ്പൊരിക്കല്‍ അയാളെ കളിയാക്കുന്നുണ്ട്) മിയാഗിയുടെ രോഗം അര്‍ബുദമാണെന്ന് മനസ്സിലാക്കി പട്ടണത്തില്‍ പോയി ഒരു വിദഗ്ധ ഡോക്ടറെ കണ്ടു മഴ നനഞ്ഞ് അവശനായി മടങ്ങിയെത്തിയ അയാള്‍ പനിയും ന്യുമോണിയയും ബാധിച്ച് കിടപ്പിലായി. സന്ധ്യ ഉറക്കമൊഴിച്ചിരുന്ന് ശുശ്രൂഷിച്ചുവെങ്കിലും അവളുടെ സാന്നിധ്യം കൊണ്ടുമാത്രം മരണത്തെ തടഞ്ഞു നിര്‍ത്താന്‍ പറ്റുമായിരുന്നില്ല. അതിന് മരുന്നുകള്‍ വേണമായിരുന്നു. അത് പട്ടണത്തിലാണുള്ളത്. അതിശക്തമായ മഴയില്‍ നദിയില്‍ വെള്ളം പൊങ്ങി ഗതാഗതം മുടങ്ങിയതിനാല്‍ പട്ടണത്തില്‍ പോയി മരുന്നു വാങ്ങാനാളില്ലാതെ അയാള്‍ മരണത്തിനു കീഴ്പ്പെട്ടു. മരണക്കിടക്കയിലും അയാള്‍ മിയാഗിയുടെ കത്ത് പ്രതീക്ഷിച്ചു. സിനിമയുടെ സര്‍റിയലിസ്റ്റിക്ക് അന്ത്യ രംഗത്തില്‍, വെള്ളസാരിയണിഞ്ഞ് വെള്ളക്കുടയും ചൂടി തലമുണ്ഡനം ചെയ്ത മിയാഗി പുഴ കടന്ന് സ്‌നേഹമയിയുടെ വീട്ടിലെത്തുന്നുണ്ട്.ഒരു പക്ഷെ,രോഗിണിയെന്ന നിലയിലോ വിധവയെന്ന നിലയിലൊ മുണ്ഡനം ചെയ്യപ്പെട്ടതാകാം അവളുടെ ശിരസ്സ്.അല്ലെങ്കില്‍ അതൊരു അസംബന്ധ കാഴ്ചയുമാകാം.(കൂടുതല്‍..

ഏപ്രില്‍ 1. ശരത്തിന്റെ ഓര്‍മ്മ ദിനം.പ്രമുഖ ഡൊക്യുമെന്ററി സംവീധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സി.ശരത്ചന്ദ്രന്‍ 2010 മാര്‍ച് 31ന് രാത്രിയില്‍ ഒരു തീവണ്ടി യാത്രക്കിടെയാണ് മരണമടഞ്ഞത്.ശരത്തിനെക്കുറിച്ചുള്ള ഒരു ഡൊക്യുമെന്ററി.
ഐ ഹവ് ഇഗ്നോര്‍ഡ് ദിസ് ലൌ ഫോര്‍ ലോങ്ങ്
(I HAVE IGNOREDTHISLOVE FOR LONG) /14മി/സംവിധാനം:ആര്‍.വി.രമണി

Saturday 19 February, 2011

ടി.ഡി.ദാസന്‍ std VI B & സാമം

2011 ഫെബ്രുവരി 27 കാലത്ത് 9.30 മുതല്‍  ചങ്ങരം കുളം കൃഷ്ണാ മൂവീസില്‍
തിരക്കഥ,സംവിധാനം:മോഹന്‍ രാഘവന്‍
നിര്‍മ്മാണം:പോള്‍ വടക്കുംചേരി
സംഗീതം;ശ്രീവത്സന്‍.ജെ.മേനോന്‍
ക്യാമറ:അരുണ്‍ വര്‍മ്മ
ബിജുമേനോന്‍,ശ്വേതാ മേനോന്‍,ജഗതി..
TD ദാസന്‍ Std. VIB, മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ പ്രഥമചിത്രമാണ്‌. ഇക്കഴിഞ്ഞ തിരുവനന്തപുരം അന്തരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ കാഴ്‌ചയിലൂടെ സമകാലികാവസ്ഥകളെ നോക്കിക്കാണുന്ന ഈ ചിത്രം വ്യത്യസ്‌തമായ ദൃശ്യാനുഭവം നല്‍കുന്നുണ്ട്‌. നമ്മുടെ സമൂഹത്തില്‍ നിന്ന്‌ ഏറെക്കുറെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തപാലുകളുടെ ലോകം ഈ ചിത്രം പുനരാനയിക്കുന്നു. സാമൂഹ്യ, സാമ്പത്തികാവസ്ഥകളുടെ രണ്ടു ഭിന്ന ലോകങ്ങള്‍ കുട്ടികളിലൂടെത്തന്നെ സമന്വയിക്കപ്പെടുന്നു.
മോഹന്‍ രാഘവന്‍
ഫിലിം സൊസൈറ്റി ഫെഡറേഷന്റെ 13- -മത് ജോണ്‍ അബ്രഹാം പുരസ്ക്കാരത്തിന് ഈ ചിത്രം അര്‍ഹമായി.                             ടി ഡി ദാസന്‍ എന്ന സിനിമയുടെ പിറവിയെക്കുറിച്ച്?
എന്റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു ഇന്‍സിഡന്റില്‍ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. ഒരു കുട്ടിക്ക് വരുന്ന ലെറ്ററിന്റെ ഐഡിയ എന്നോടു പറയുകയും അത് ഡെവലപ് ചെയ്ത് ഞാനൊരു സ്‌ക്രിപ്റ്റിലേക്കെത്തുകയും ആയിരുന്നു. ഈ ചിത്രത്തിലെ ബിജുമേനോന്റെ ക്യാരക്ടര്‍ ചെയ്യുന്നത് പോലെയായിരുന്നു ഞാന്‍ ഈ ചിത്രത്തിന് പിന്നാലെ നടന്നത്. കുറെ നാളുകള്‍ കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ണരൂപത്തിലായത്. ആ സമയത്താണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ് പോള്‍ വടക്കുംചേരിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തോട് ഈ സ്‌ക്രിപ്റ്റിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അത് വായിച്ചുനോക്കി. ഇഷ്ടമായി. അങ്ങനെ അതൊരു സിനിമയാക്കാം എന്ന നിര്‍ദേശം വന്നു. അപ്പോള്‍ ആര് സംവിധാനം ചെയ്യും എന്നൊരു ചോദ്യം വന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റാണെന്നു പറഞ്ഞു. പക്ഷേ മുന്‍കാലപരിചയം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് എന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.കൂടുതല്‍..
ടി.ഡി.ദാസന്‍ stdVI എന്ന ചിത്രം(സംവിധാനം:മോഹന്‍ രാഘവന്‍ )ഇത്തിരി വൈകിയാണ് കാണാന്‍ കഴിഞ്ഞത്.ദാസന്‍ എന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അറിയാത്ത തന്റെ അച്ഛനെഴുതുന്ന കത്തുകളിലൂടെയും അച്ഛനായി നടിച്ച് അതിന് മറ്റൊരാളെഴുതുന്ന മറുപടികളിലൂടെയുമാണ് വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം പുരോഗമിക്കുന്നത്. എഴുത്തുകളുടെ ആശയ വിനിമയശേഷി പലവിധത്തില്‍ തുടരുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.കൂടുതല്‍.                                                                                                                                   

സാമം 
(എം.ഡി.രാമനാഥനെക്കുറിച്ചുള്ള ഡോക്യുമെന്ററി)

സംവിധാനം:കെ.രാമചന്ദ്രന്‍ , നിര്‍മ്മാണം:റിയാസ് കോമു                                                       സ്ക്രിപ്റ്റ്:പി.പി.രാമചന്ദ്രന്‍  , എഡിറ്റിംഗ്:വേണുഗോപാല്‍                                                                                                                                                              

കെ.രാമചന്ദ്രനും റിയാസ് കോമുവും


രാമനാഥന്‍ പാടുമ്പോള്‍ / മരിക്കുന്ന ഭൂമിയില്‍ നിന്നു പറന്നുയരുന്ന / അവസാനത്തെ ശൂന്യാകാശ നാവികന്‍ / മറ്റൊരു നക്ഷത്രത്തില്‍ ഇല വിരിഞ്ഞുയരുന്ന / ജീവന്റെ നാമ്പ്‌ കണ്ടെത്തുന്നു (സച്ചിദാനന്ദന്‍)
പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബോംബെയിലെ `കേളി' എന്ന സംഘടനയുടെ സ്ഥാപകാംഗമാണ്‌ ശ്രീ. കെ. രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ആദ്യചിത്രം പല്ലാവൂര്‍ അപ്പുമാരാരെക്കുറിച്ചുള്ള `കാലം' ആണ്‌. രണ്ടാമത്തെ ചിത്രം (ശിഖി) കൂടിയാട്ടത്തെക്കുറിച്ചാണ്‌. മൂന്നാമത്തെ ചിത്രമാണ്‌ `സാമം'. നിരവധി ദേശീയ അന്തര്‍ദ്ദേശീയ മേളകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്‌. കര്‍ണ്ണാടകസംഗീതത്തില്‍ വ്യത്യസ്‌തമായ സ്വരത്തിന്റെയും ആലാപന ശൈലിയുടെയും ഉടമയാണ്‌ എം.ഡി. രാമനാഥന്‍. സംഗീതം സാധാരണയായി കേള്‍വിക്കാരെ ആനന്ദിപ്പിക്കുമ്പോള്‍ രാമനാഥന്റെ പാട്ട്‌ ശ്രോതാക്കളെ സൗന്ദര്യത്തന്റെ ആധാരമെന്തെന്നന്വേഷിക്കുന്നതിന്‌ പ്രചോദനം നല്‍കുന്നു.
പാലക്കാട്‌ ജില്ലയില്‍ മഞ്ഞപ്രയില്‍ 1923 മെയ്‌ 26നാണ്‌ രാമനാഥന്റെ ജനനം. പ്രശസ്‌ത സംഗീതജ്‌ഞനായിരുന്ന ടൈഗര്‍ വരദാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത പഠനം. 1984 ഏപ്രില്‍ 27ന്‌ നിര്യാതനായി.
രാമനാഥന്‍ പാടുന്നു / മൗനത്തിന്റെ തടാകത്തില്‍ / പളുങ്കിന്റെ വസന്തം (സച്ചിദാനന്ദന്‍)

              SAAMAM…
Consolation, Companionship, Joy, A variety of music
one of the four Vedas from which music originated…

M. D. Ramanathan, popularly known as MDR was the personification of a distinctly different voice in the world of Carnatic Music. His music was symbolic of a long, unending pilgrimage. It invariably projected a robust effort to explore and discover the unknown and unchartered. It lead his listeners to spellbinding amazement- some time like a sweet lullaby, some time like the soft murmurings of the gentle breeze caressing a thick bamboo groove, often like the gasping of one infatuated and intoxicated with maddening devotion

MDR was blessed with a powerful voice, deliberately modulated in low tone, so much like a Lion’s growl. He chose for his exposition, a low tempo most suited to his distinct musical tone. This style of singing can be recognized as a distinguishing characteristic of MDR's music capable of projecting the minute structure of the swaras (notes) and of brining out fully the bhava (emotion) of a krithi's (composition) sahithya (literature).
Music generally makes the listeners happy. But MDR's music inspires his listeners to pursue the concept of beauty. He developed a style of singing which did not depend on eloquent raga expositions but which made astonishing use of the enormous possibilities of "silence" as an effective mode of musical communications.
MDR never attempted to uproot the sturdy foundations of classical carnatic music. His own music however was a graceful creative edifice which jealously guarded and preserved the foundations in every details, but redefined and rebuilt everything else on that foundation strictly within the prescribed boundaries, in his inimitable style. For this reason, when he sang the same compositions on different occasions, each exposition appeared to be an altogether new creative activity, totally different from all of his earlier performances. His style had its roots firmly embedded in traditional classicism but at the same time it's transcended the disabling limitations of that tradition thus making it a monumental innovation without precedent in the history of classical music.
MDR successfully integrated into his singing all the diverse musical experiences of his time. He made effective use of several interesting components of folk, Hindustani, western and other forms of music making his own music more vibrant, rich and meaningful.
MDR was a scholar of many languages. He was not only an outstanding singer, but also a versatile composer. He has over three hundred compositions to his credit in different languages. His linguistic scholarship prompted him to pay great attention to the sahithyas, the meaning of words and phrases and the splitting of syllables while singing.
Like any other who chose to swim against the prevailing tide, Ramanathan in his lifetime did not receive the recognition he eminently deserved. His creative innovation and bold experimentations which are now being belatedly understood and appreciated, faced fierce criticism in his life time.
MDR was born on May 26th 1923 in Manjapra in Palakkad district of Kerala. His parents were violin exponent Devesha Bhagavathar and Smt. Seethalakshmi. His early education until graduation was in Kerala. Later he moved to Madras (Now Chennai) and received advance training in music at Kalakshetra, Adayar under Tiger Varadachari. For several years afterwards MDR was the senior member of the music faculty of Kalakshetra.
His family consists of wife Visalakshy and son Balaji. MDR passed away on 27th April 1984.
MDR was not one of those musicians who learned much wealth through his art. He never owned even a car in his lifetime. He lived his life in an ordinary house. He often used to say with his remarkable sense of humour that it is after singing, Dikshitar’s Navagraha Kirthanas for several years that he was able to build a small house for himself.
SAAMAM is an attempt to condense the huge body of memories about a musical colossus, MDR, through the medium of a short film. It is a humble tribute to an unparalleled musical genius of all times, who viewed from any historical perspective never fails to generate astounding wonderment, admiration and awe in the viewer.
Text: Subhas Chandran