കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Sunday 19 July, 2009

അപര്‍ണ സെന്‍

അപര്‍ണാ സെന്‍ 1945 ഒക്ടോബര്‍ 25ന് കല്‍ക്കത്തയില്‍ ജനിച്ചു. പിതാവ്പ്രസിദ്ധ സിനിമാ സംവിധായകനും എഴുത്തുകാരനുമായ ചിദാനന്ദ ഗുപ്തയും, മാതാവ് പ്രസിദ്ധ ബംഗാളി കവി ജീബാനന്ദ ദാസിന്റെ മരുമകള്‍ സുപ്രിയ ദാസ്ഗുപ്തയു മാണ്. അപര്‍ണാ സെന്നിന്റെ സിനിമാ പ്രവേശം നടിയായിട്ടാണ്. നിരവധി ചിത്ര ങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങല്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 16 വയസ്സില്‍ സത്യജിത് റേയുടെ തീന്‍ കന്യ(1961) യില്‍ മൃണ്മയിയുടെ റോളില്‍അഭിനയിച്ചു. 36, ചൌരംഗി ലൈന്‍ (1981) ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിന് മികച്ച സംവിധായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍: പരോമ (1984), സതി (1985), യുഗാന്ത് (1995), പരോമിതര്‍ ഏക് ദിന്‍ (2000), 15,
പാര്‍ക്ക് അവന്യൂ(2005), ജാപ്പനീസ് വൈഫ് (2008).
മിസ്സിസ്&മിസ്റ്റര്‍ അയ്യര്‍
അപര്‍ണ സെന്നിന്റെ മകള്‍ കൊങ്കണ സെന്‍, മീനാക്ഷി അയ്യര്‍ എന്ന തമിഴ് ബ്രാഹ്മണ യുവതിയായി ഈ ചിത്രത്തില്‍ വേഷമിടുന്നു. രാഹുല്‍ ബോസാണ് രാജാ ചൌധരി എന്നമുസ്ലിം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിഅഭിനയിക്കുന്നത്. സക്കീര്‍ഹുസൈന്‍ എന്ന തബല മാന്ത്രികന്റേതാണ് പശ്ചാത്തല സംഗീതം. ക്യാമറ കൈകാര്യം ചെയ്തി രിക്കുന്നത് പേരെടുത്ത സംവിധായകനായ ഗൌതം ഘോഷ് ആണ്. ലൊക്കാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. ദേശീയോദ്ഗ്രഥനത്തി നുള്ള നര്‍ഗ്ഗീസ് ദത്ത് പുരസ്ക്കാരവും മികച്ച സംവിധാനം, മികച്ചനടി, മികച്ചതിരക്കഥ എന്നിവക്കുള്ള ദേശീയ അവാര്‍ഡുകളും ഈചിത്രത്തിനായിരു ന്നു. മീനാക്ഷിയും രാജാ ചൌധരിയും ഒരു ബസ്സില്‍ ഒന്നിച്ചു യാത്ര ചെയ്യുന്നതിനിടക്ക് ഉണ്ടാവുന്ന വര്‍ഗ്ഗീയ കലാപംഅവരുടെ ജിവിതത്തില്‍ സൃഷ്ടിക്കുന്നപ്രതിസന്ധിയാണ് ചിത്രത്തിന്റെപ്രമേ യം. വര്‍ഗ്ഗീയ കലാപത്തില്‍ നിന്ന് രാജയെ രക്ഷിക്കാന്‍ ദമ്പതിമാരായിഅഭിനയിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. മറ്റു യാത്രക്കാരും അങ്ങനെ കരുതുന്നു.
മിസ്സിസ്&മിസ്റ്റര്‍ അയ്യര്‍ 2009 ജൂണ്‍ 26 കാലത്ത് 9.30ന് ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ പ്രദര്‍ശിപ്പിക്കുന്നു

Sunday 5 July, 2009

സാംസ്ക്കാരികോത്സവം സമാപിച്ചു

'കാണി'യുടെയും സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി നടന്നു വന്ന സാംസ്ക്കാരികോത്സവത്തിനു സമാപനമായി. ജൂണ്‍ 26 ന് കാലത്ത് ആലംകോട് ലീലാകൃഷ്ണന്‍ ചിത്ര കലാപഠന ക്യാമ്പും ഫോട്ടോചിത്രപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു. ചിത്രകലാപഠനക്യാമ്പില്‍ വി.ഗണപതി മാസ്റ്റര്‍, കെ.യു.കൃഷ്ണ കുമാര്‍(പ്രിന്‍സിപ്പല്‍, ചുവര്‍ ചിത്രകലാ പഠന കേന്ദ്രം, ഗുരുവായൂര്‍) എന്നിവര്‍പങ്കെടു ത്തു. (കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)വൈകുന്നേരം നടന്ന പൊതുസമ്മേളനം ഡോ: സുകു മാര്‍ അഴീക്കോട് ഉദ്ഘാടനംചെയ്തു. കെ.പി.മോഹനന്‍(ഏഷ്യാനെറ്റ്) വി.ശാന്താറാം .ഐ.പി.എസ് എന്നിവര്‍ സംസാരിച്ചു. സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ രതീഷ്.സി.നായര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശ്രീ. കുമാര്‍ എടപ്പാളിനുള്ള ‘കാണി‘യുടെ ഉപഹാരം രതീഷ്.സി.നായര്‍ സമാനിച്ചു. തുടര്‍ന്ന് ഹരി ആലംകോടും മുജീബ് റഹ് മാനും ചേര്‍ന്നവതരിപ്പി ച്ച സന്തൂര്‍ സംഗീതം അരങ്ങേറി.(കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)
ജൂണ്‍ 27 ന് ചിത്ര പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശനവും നടന്നു. വൈകുന്നേ രം നടന്നഓപ്പണ്‍ ഫോറത്തില്‍ പി.എം.കൃഷ്ണകുമാര്‍, ഷാനവാസ് നരണിപ്പുഴ, അച്ചുതാ നന്ദന്‍ഉണ്ണികൃഷ്ണന്‍, സഹദേവന്‍, രാജന്‍, രാജഗോപാല മേനോന്‍, മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ജൂണ്‍ 28 ന് കാലത്ത് ചിത്രപ്രദര്‍ശനവും ചലച്ചിത്രപ്രദര്‍ശനവും നടന്നു. ഉച്ചക്കു ശേഷം 2.30 ന് പുസ്തക പ്രകാശനത്തില്‍ വി.മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം അക്കിത്തം പ്രകാശനംചെയ്തു. അഭിരാമി ഏറ്റുവാങ്ങി. ആലംകോട് ലീലാകൃഷ്ണന്‍ അദ്ധ്യക്ഷനായി.തുടര്‍ന്ന് ‘നമ്മുടെ കാലം,നമ്മുടെ കവിത’എന്ന പേരില്‍ കവിതാവായനയും കവിതാചര്‍ച്ചയും നടന്നു.(പുസ്തക പ്രകാശനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ)