കാഴ്ചയുടെ സംസ്ക്കാരം,സംസ്ക്കാരത്തിന്റെ കാഴ്ച

Saturday 21 January, 2012

‘സ്വപ്നാടനം’ വീണ്ടും

2012 ജനുവരി 26ന് വ്യാഴാഴ്ച കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണമൂവീസില്‍
എന്റ് ഓഫ് ദി ടൈം (End of the time)
നൗഫല്‍ ചെറായി/26 മി
മദ്യവിപത്ത് വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ദൃശ്യഭാഷയിലൂടെ വിലയിരുത്താനുള്ള ശ്രമം.
സിനിമ (Cinema) Marteaas/4mts.
നോര്‍വെയില്‍ 1966ല്‍ ജനിച്ച മാര്‍ത്തേയസ്സ് (Marteaas)ഫോട്ടോഗ്രാഫിയിലും സിനിമയിലും സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 
രുഗ്മിണി ചാറ്റര്‍ജി എന്ന ഭരതനാട്യം നര്‍ത്തകിയുടെ നടനത്തിലൂടെ ശരീരഭാഷയും വികാരങ്ങളും അര്‍ത്ഥങ്ങളും ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമമാണ് സംവിധായിക നടത്തുന്നത്.നര്‍ത്തകിയും കാണിയും സന്ധിക്കുന്ന ചില പൊതു ഇടങ്ങളെ സിനിമയുടെ സങ്കേതമുപയോഗിച്ച് കാട്ടിത്തരാനാണ് ശ്രമിക്കുന്നത്. പാശ്ചാത്യമായ കാഴ്ചയില്‍
പൗരസ്ത്യം എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു, അന്യരെ നാം എങ്ങനെ നോക്കുന്നു എന്നീ വസ്തുതകളുടെ അന്വേഷണവും ഇവിടെ നടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിശ്ശബ്ദസിനിമകളും പരീക്ഷണസിനിമകളു മാണ് ഇത്തരമൊരു സിനിമക്ക് പ്രചോദനമായതെന്ന് സംവിധായിക പറയുന്നു. ലളിതവും തീവ്രവും അതേ സമയം വ്യത്യസ്തവുമായ ഒരു ലഘുചിത്രം.
സ്വപ്നാടനം
 സംവിധാനം:കെ.ജി.ജോര്‍ജ്ജ്
മലയാള സിനിമയില്‍ വലിയൊരു ഗതിമാറ്റത്തിന് കാരണമായ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു പോരുന്നതാണ് സ്വപ്നാടനം. കെ.ജി. ജോര്‍ജ്ജിന്റെ പ്രഥമ സംവിധാന സംരംഭമാണിത്. നിര്‍മ്മാതാവായ ശ്രീ. ടി. മുഹമ്മദ് ബാപ്പു മാറഞ്ചേരിക്കാരനാണ്.(അദ്ദേഹവുമായുള്ള അഭിമുഖം കാണി വാര്‍ഷികപ്പതിപ്പില്‍ വായിക്കാവുന്നതാണ്). 1976 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിനു ലഭിക്കുകയു മുണ്ടായി. തന്റെ ആദ്യസിനിമയെപ്പറ്റി ശ്രീ ജോര്‍ജ്ജ്:-

1975ലാണ് സ്വന്തം ചിത്രമെന്ന നിലയില്‍ 'സ്വപ്നാടന'ത്തെ കുറിച്ച് ആലോചിച്ചത്. മുംബൈക്കാരനായ മുഹമ്മദ് ബാപ്പു (പാഴ്‌സി) ആണ് സ്വപ്നാടനം നിര്‍മ്മിച്ചത്. അദ്ദേഹം എന്നെത്തേടിവരികയായിരുന്നു.  പുണെയില്‍ നിന്നുള്ള ബന്ധങ്ങളിലൂടെ യാണ് മലയാള സിനിമാ നിര്‍മ്മാണമെന്ന ആശയ വുമായി അദ്ദേഹമെത്തിയത്. മുംബൈവാസക്കാലത്ത്പരിചയ പ്പെട്ടിട്ടുള്ള പമ്മനാണ് സ്വപ്നാടന ത്തിന് തിരക്കഥയെഴുതിയത്. വെസ്‌റ്റേണ്‍ റെയില്‍വെയില്‍ ഉദ്യോഗസ്ഥനായ പമ്മനെബാപ്പുവാണ് പരിചയപ്പെടുത്തിയത്. ധാരാളം എഴുതിയിരുന്ന പമ്മനെവായനക്കാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തിരക്കഥയെഴുതാന്‍ പമ്മന്‍ ചെന്നൈയില്‍ വന്നു. തിരുവനന്തപുരത്തും മദ്രാസിലുമായിരുന്നു ചിത്രീകരണം. അതൊരു നല്ല സിനിമയായി രുന്നില്ലെങ്കിലും എനിക്ക് മികച്ച സിനിമ ചെയ്യാന്‍ കഴിയുമെന്ന് തോന്നിപ്പിക്കാന്‍ ആ ചിത്രത്തിന് കഴിഞ്ഞു. സൈക്കോഡ്രാമ ഇനത്തില്‍ പ്പെടുത്താവുന്ന സ്വപ്നാടനം വളരെ സങ്കീര്‍ ണമായ സ്ത്രീപുരുഷ ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കേണ്ടി വരുന്ന ഗോപി എന്ന യുവാവ് വിവാഹപൂര്‍വ പ്രണയത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് മനോരോഗിയാ കുന്നതും അതിന്റെ അന്ത:സംഘര്‍ഷങ്ങളെ വിശകലന ത്തിന് വിധേയമാക്കുന്നതുമാണ് സ്വപ്നാടനത്തിന്റെ ഇതിവൃത്തം. നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് സ്വപ്നാടനം നേടി. നായിക വേഷം ചെയ്ത റാണി ചന്ദ്രക്ക് മികച്ച നടിക്കുമുള്ള അവാര്‍ഡും കിട്ടി.
(‘‘“സ്വപ്നാടനത്തിന് 1976ലെ മികച്ച പ്രദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും,സംസ്ഥാന അവാര്‍ഡുംലഭിച്ചു)’‘

No comments: